പട്ടിയുടെ പേര് പ്രഭാകരൻ, അധിക്ഷേപവുമായി തമിഴർ; പുലിവാല് പിടിച്ച് ദുൽഖർ

ദുൽഖർ സൽമാൻ നിർമിച്ച് അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രം വീണ്ടും വിവാദത്തിൽ. തമിഴ് പുലി നേതാവ് വേലുപ്പിള്ള പ്രഭാകരനെ പരിഹസിച്ചുവെന്ന പേരിലാണ് ട്വിറ്ററിൽ ചിത്രത്തിനെതിരെ ഒരകൂട്ടർ രംഗത്തെത ്തിയത്. നേരത്തെ മുംബൈയിലെ ഒരു യുവതി ചിത്രത്തിനെതിരെ ബോഡി ഷെയിമിങ് ആരോപണവുമായി എത്തിയതിനെ തുടർന്ന് താരം മ ാപ്പ് പറഞ്ഞിരുന്നു.

ചിത്രത്തിലെ നായകനായ സുരേഷ് ഗോപിയുടെ വളർത്തു പട്ടിക്ക് പ്രഭാകരൻ എന്ന് പേരിട്ടതാണ ് പൊല്ലാപ്പായത്. തമിഴ്പുലി നേതാവ് വേലുപ്പിള്ളൈ പ്രഭാകരനെ പരിഹസിക്കുന്നതിനായാണ് പേരിട്ടതെന്നുമാണ് ആരോപണ ം. പട്ടിക്ക് ആ പേര് നൽകിയത് തമിഴരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് വെര ചിലർ തുറന്നടിച്ചു. എന്നാൽ നിരവധിപേർ മോശമായ രീതിയിലുള്ള കമൻറുകളുമായി എത്തിയതോടെയാണ് ദുൽഖർറും പ്രതികറണവുമായി രംഗത്തെത്തിയത്.

1988ൽ ഇറങ്ങിയ പട്ടണപ്രവേശം എന്ന ചിത്രത്തിലെ ഒരു കഥാപാത്രത്തിെൻറ പേരാണ് പ്രഭാകരൻ എന്ന് ദുൽഖർ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത മറുപടിയിൽ പറഞ്ഞു. കേരളത്തിൽ വളരെ പ്രചാരത്തിലുള്ള മീമാണ് അതെന്നും താരം പറഞ്ഞു. വരനെ ആവശ്യമുണ്ട് എന്ന ചിത്രം കാണാതെയാണ് പലരും വിദ്വേഷം പ്രചരിപ്പിക്കുന്നത്. എന്നെയും സംവിധായകനെയും വെറുക്കുന്നത് അംഗീകരിക്കുന്നു. എന്നാൽ ഞങ്ങളുടെ പിതാക്കൻമാരെയും ചിത്രത്തിൽ അഭിനയിച്ച മുതിർന്ന താരങ്ങളെയും അതിൽ നിന്ന് ഒഴിവാക്കണം.

എല്ലാ തമിഴ് മക്കളോടും സിനിമയിലെ രംഗം നിങ്ങളെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നു. മനഃപ്പൂർവ്വം ആരെയും വാക്കുകളിലൂടെയോ എെൻറ സിനിമകളിലൂടെയോ വേദനിപ്പിക്കാൻ ശ്രമിച്ചിട്ടില്ല. ഇത് പൂർണ്ണമായും തെറ്റിദ്ധാരണാജനകമാണ്.

നിങ്ങളിൽ ചിലർ തീർത്തും മോശമായും ഭീഷണിയുടെ സ്വരത്തിലും വേദനിപ്പിക്കുന്ന രീതിയിലുമാണ് പ്രതികരിച്ചത്. ഞങ്ങളുടെ കുടുംബത്തെയും അപമാനിക്കുകയാണ്. അതുണ്ടാവില്ലെന്ന് ആഗ്രഹിക്കുന്നു. -ദുൽഖർ ട്വിറ്ററിൽ കുറിച്ചു. പട്ടണപ്രവേശം എന്ന ചിത്രത്തിലെ എല്ലാവർക്കും പ്രിയപ്പെട്ട കോമഡി രംഗവും ദുൽഖർ ട്വിറ്ററിൽ പങ്കുവെച്ചു. കരമന ജനാർദനനും തിലകനുമാണ് രംഗത്തിൽ. ചിത്രത്തിൽ കരമനയുടെ പേരാണ് പ്രഭാകരൻ.

Tags:    
News Summary - varane avashyamund new controversy-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.