പത്തനംതിട്ട: ഡോ. ബിജു സംവിധാനം ചെയ്ത ‘വെയില്‍മരങ്ങൾ’ക്ക് ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിൽ പുരസ്‌കാരം. ഇന്ദ്ര ന്‍സ് നായകനായ ‘വെയില്‍മരങ്ങള്‍’ ഔട്ട് സ്റ്റാൻഡിങ് ആര്‍ട്ടിസ്റ്റിക് അച്ചീവ്മെൻറ് പുരസ്‌കാരമാണ് ന േടിയത്. ആദ്യമായാണ് ഷാങ്ഹായ് മേളയില്‍ മലയാള സിനിമക്ക് പുരസ്‌കാരം ലഭിക്കുന്നത്.
22ാമത് ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ഗോബ്ലെറ്റ് വിഭാഗത്തിലാണ് ഇന്ത്യയെ പ്രതിനിധാനം ചെയ്ത് ചിത്രം മത്സരത്തിനുണ്ടായത്. 112 രാജ്യങ്ങളില്‍നിന്നായി 3964 എൻട്രികളാണ് ഈ വിഭാഗത്തില്‍ മത്സരിക്കാന്‍ ഉണ്ടായിരുന്നത്. ഇതിൽനിന്ന് 14 ചിത്രം അവസാന പട്ടികയില്‍ ഇടം നേടി.
ഡോ. ബിജു രണ്ടാം തവണയാണ് ഷാങ്ഹായ് ഇൻറര്‍നാഷനല്‍ ഫെസ്റ്റില്‍ മത്സരവിഭാഗത്തില്‍ എത്തുന്നത്. എപ്പോഴും വെയിലത്ത് നില്‍ക്കാന്‍ വിധിക്കപ്പെട്ട ചില മനുഷ്യരുടെ അതിജീവനത്തിെൻറയും പലായനത്തിെൻറയും കഥയാണ് ഇന്ദ്രൻസ് പ്രധാന കഥാപാത്രമാകുന്ന വെയില്‍മരങ്ങള്‍. കേരളത്തിലും ഹിമാചൽപ്രദേശിലുമായിട്ടായിരുന്നു ചിത്രീകരണം. കേരളത്തിൽനിന്ന് ഹിമാചലിലേക്ക് കുടിയേറിയ കുടുംബത്തിെൻറ കഥ ഒന്നര വർഷംകൊണ്ടാണ് ചിത്രീകരിച്ചത്.
ഡോ. ബിജു തന്നെയാണ് കഥയും തിരക്കഥയും സംഭാഷണവും തയാറാക്കിയത്. ബിജുവിെൻറ വീട്ടിലേക്കുള്ള വഴി, ആകാശത്തിെൻറ നിറം, പേരറിയാത്തവർ, വലിയ ചിറകുള്ള പക്ഷികൾ, കാടുപൂക്കുന്ന നേരം എന്നീ ചിത്രങ്ങളും നിരവധി ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.