ഷെയിൻ-ജോബി ജോർജ് തർക്കം: ഫെഫ്കയും അമ്മയും ഇടപെടുന്നു

നടന്‍ ഷെയിന്‍ നിഗവും നിര്‍മാതാവ് ജോബി ജോര്‍ജും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ശ്രമം.സിനിമ നിര്‍മാതാക്കള ുടെ സംഘടന ഇരുവരെയും ചര്‍ച്ചക്ക് വിളിക്കും. ചർച്ചയിൽ താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും പങ് കെടുക്കും.

ഗുഡ്വിൽ എൻറർടെയിൻമെൻറ് നിർമിക്കുന്ന വെയിൽ എന്ന ചിത്രത്തിലെ നായകനാണ് ഷെയ്ൻ നിഗം. ചിത് രത്തിെൻറ ഒന്നാം ഷെഡ്യൂൾ കഴിഞ്ഞ ശേഷം മറ്റൊരു ചിത്രമായ കുർബാനിക്കുവേണ്ടി ഷെയിൻ പിന്നിലെ മുടി വെട്ടിയിരുന്നു. ഇത് വെയിലിെൻറ ഷൂട്ടിങ് മുടക്കാനാണെന്ന് ആരോപിച്ചാണ് നിർമാതാവ് വധഭീഷണി മുഴക്കിയതെന്ന് ഷെയ്ൻ സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്.

രണ്ടു ചിത്രങ്ങളിലുമായി മൂന്നു ഗെറ്റപ്പുകളിലാണ് ഷെയ്ൻ നിഗം എത്തുന്നത്. ഇതിൽ വെയിലിൽ മുടി നീട്ടി വളർത്തി എത്തുന്നുണ്ട്. കുർബാനിയിലെ കഥാപാത്രത്തിനായി പിറകിലെ മുടി വെയിലിെൻറ ഒന്നാം ഷെഡ്യൂളിന് ശേഷം അൽപം മാറ്റി. ഇത് വെയിലിെൻറ ഷൂട്ടിങ് മുടക്കാനാണെന്ന് തെറ്റിദ്ധരിച്ചാണ് നിർമാതാവ് ഭീഷണി മുഴക്കിയതെന്നും ഷെയ്ൻ നിഗം പറയുന്നു.

അതേസമയം, ഷെയ്ൻ നിഗത്തെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നാണ് ജോബി ജോർജിന്‍റെ നിലപാട്. ആദ്യം 30 ലക്ഷം ആവശ്യപ്പെട്ട നടൻ പിന്നീട് 40 ലക്ഷം വേണമെന്ന ആവശ്യം മുന്നോട്ടു വെച്ചു. പ്രതിഫലമായി 30 ലക്ഷം കൈപ്പറ്റിയെന്നും ജോബി ജോർജ് ആരോപിച്ചു. സിനിമയിൽ അഭിനയിക്കുന്നതിന് ഡേറ്റ് നൽകിയ ശേഷം നടൻ വഞ്ചിച്ചു. നടനെതിരെ നിർമാതാക്കളുടെ സംഘടനക്ക് പരാതി നൽകിയെന്നും ജോബി ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.

സംഭവം വലിയ വിവാദമായതോടെയാണ് സിനിമാ സംഘടനകൾ തർക്കം രമ്യമായി പരിഹരിക്കാൻ രംഗത്തെത്തുന്നത്.

Tags:    
News Summary - Shane Nigum And Jobby George Conflict-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.