മസ്കത്ത്: ആരോപണങ്ങളുടെ പുകമറയിൽ സിനിമ നശിക്കില്ലെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. കഴിവുള്ള പുതിയ ആളുകൾ സിനിമയിൽ ഉയർന്നുവരുന്നുണ്ട്. ഇവരിലൂടെ മലയാള സിനിമ നിലനിൽക്കും. ഇന്ത്യൻ സോഷ്യൽക്ലബ് മലയാളം വിഭാഗത്തിെൻറ ഒാണാഘോഷത്തിൽ വിശിഷ്ടാതിഥിയായി പെങ്കടുക്കാൻ എത്തിയ സത്യൻ അന്തിക്കാട് വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.
വിവാദങ്ങൾ കൂടുതൽ ശ്രദ്ധയാകർഷിക്കുന്ന മേഖലയാണ് സിനിമ. പ്രതിസന്ധികളിലൂടെ എന്നും സിനിമ കടന്നുപോയിട്ടുണ്ട്. എന്നാൽ, ഇതൊന്നും പ്രേക്ഷകരെ തിയറ്ററുകളിൽനിന്ന് അകറ്റിയെന്ന് കരുതുന്നില്ല. നല്ല സിനിമകളുടെ അഭാവമാണ് പ്രേക്ഷകരുടെ കുറവിന് കാരണം. കഴിവുള്ള യുവ ചലച്ചിത്ര പ്രതിഭകളിലൂടെ നല്ല സിനിമാ സംസ്കാരം വീണ്ടും മലയാളത്തിൽ ഉണ്ടായിവരുന്നത് സന്തോഷമുള്ളതാണ്. ഇൗ പുതിയ തലമുറയുടെ കൂടെ സഞ്ചരിക്കാനാണ് തനിക്ക് ഇഷ്ടമെന്നും സത്യൻ അന്തിക്കാട് പറഞ്ഞു.
സിനിമാ പ്രവർത്തകരുടെ നിലനിൽപ് സൃഷ്ടിയിൽ ആയിരിക്കണം. അവാർഡുകളും അംഗീകാരങ്ങളും അടക്കം ബാക്കിയെല്ലാം പരിവേഷങ്ങളാണ്. ഒാരോരുത്തരും തങ്ങളുടെ വിജയത്തിൽ അഭിരമിക്കുേമ്പാൾ ആണ് അർഹിക്കുന്ന അംഗീകാരം ലഭിച്ചില്ലെന്ന് തോന്നുന്നത്. ഒാരോ വിജയങ്ങളെയും സമ്മാനങ്ങളായും അംഗീകാരങ്ങളെ പ്രോത്സാഹനങ്ങളുമായും കരുതിയാൽ ഇൗ അവസ്ഥ ഉണ്ടാകില്ല. പഴയകാല വിജയ സിനിമകളുടെ രീതിയിൽ എന്തുകൊണ്ട് പുതിയ ചിത്രങ്ങൾ ഉണ്ടാകുന്നില്ല എന്ന് ചോദ്യം ഉയരാറുണ്ട്. ഒാരോ വിജയ ചിത്രങ്ങളും അതത് കാലത്തെ പ്രതിനിധാനം ചെയ്യുന്നതാണ്.
കാലം മാറുന്നതിനനുസരിച്ച് സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങൾ ചിത്രങ്ങളിലും പ്രതിഫലിക്കുമെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലെ സിനിമാ നിരൂപണങ്ങളും അഭിപ്രായങ്ങളും പലപ്പോഴും അതിരുകടക്കാറുണ്ട്. എന്നാൽ, അവ കണ്ടില്ലെന്നു നടിക്കാറാണ് പതിവ്. ഇത്തരം നിരൂപണങ്ങൾ വായിച്ചും വിലയിരുത്തിയുമല്ല കൂടുതൽ പ്രേക്ഷകരും സിനിമ കാണുന്നത്. കാമ്പുള്ളതെന്ന് തോന്നുന്ന വിമർശനങ്ങൾ അടുത്ത സിനിമകളിൽ പരിഹരിക്കാറുണ്ടെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. പുതിയ സിനിമ ശ്രീനിവാസനുമായി ചേർന്നുള്ളതാണ്. 16 വർഷത്തിന് ശേഷമാണ് തങ്ങൾ ഒരുമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ മലയാളം വിഭാഗം കൺവീനർ ടി. ഭാസ്കരൻ, കോ. കണ്‍വീനർ ഉണ്ണികൃഷ്ണൻ നായർ, മറ്റു ഭാരവാഹികളായ കൃതീഷ്, പി.എം. മുരളീധരൻ, രഘുപ്രസാദ് കാരണവർ, കുട്ട്യാലി, സിന്ധു സുരേഷ്, രമ്യ ഡെൻസിൽ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.