മനാമ: മലയാള സിനിമ വ്യവസായ മേഖലയിൽ സ്ത്രീകൾക്ക് മാന്യമായി തൊഴിൽ ചെയ്യാനുള്ള അന്തരീക്ഷം എന്ന ലക്ഷ്യമാണ് ഡ ബ്ല്യു.സി.സിയെ നയിക്കുന്നതെന്ന് നടിയും സംഘടനയുടെ ഭാരവാഹിയുമായ സജിത മഠത്തിൽ അഭിപ്രായപ്പെട്ടു. ബഹ്റൈനിൽ ഹ്രസ്വസന്ദർശനത്തിന് എത്തിയ സജിത ഗൾഫ് മാധ്യമവുമായി സംസാരിക്കുകയായിരുന്നു. മീ ടു പ്രസ്ഥാനവും ഡബ്ലി.യു.സി.സി ശക്തിപ്പെട്ടതിെൻറ ഫലമായി സിനിമ മേഖലയിൽ തൊഴിലിെൻറ പേരിൽ സ്ത്രീകളെ ചൂഷണം ചെയ്യുന്ന പ്രവണതക്ക് ഒരു പരിധിയോളം തടയിടാൻ കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ സിനിമാമേഖലയിൽ പരസ്യമായി ആരും സ്ത്രീകളെ ലൈംഗിക ചൂഷണത്തിന് സമീപിക്കാൻ ധൈര്യപ്പെടുന്നില്ല.
പൊതുസമൂഹത്തിൽ ചർച്ച ചെയ്യപ്പെടുകയും അതുകാരണം നാണംകെടുമെന്നും പലരും ഭയക്കുന്നുണ്ട്. ഇൗ ഭയവും ജാഗ്രതയും സിനിമ മേഖലയിൽ ഉണ്ടാക്കാൻ കഴിഞ്ഞു എന്നതിൽ സംഘടനയിൽ പ്രവർത്തിക്കുന്ന ഞങ്ങൾക്ക് അഭിമാനമുണ്ട്. മറ്റൊരു വശം ഞങ്ങൾക്ക് ശത്രുക്കളും ഞങ്ങൾക്കെതിരെയുള്ള കാമ്പയിനുകളും വർധിച്ചു എന്നതാണ്. വ്യക്തിപരമോ നിഗൂഡമോ ആയ യാതൊരു ലക്ഷ്യമോ അജണ്ടകളോ ഞങ്ങൾക്കില്ല. സ്ത്രീ സമൂഹത്തിെൻറ അന്തസും വ്യക്തിത്വവും ആർജവവും സിനിമ മേഖലയിലും ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കുക എന്നത് മാത്രമാണ് ഉദ്ദേശം. യാതൊരു തരത്തിലുള്ള ചൂഷണങ്ങളും പാടില്ല എന്നാണ് ആഗ്രഹിക്കുന്നത്.
സാംസ്ക്കാരികവും വിദ്യാഭ്യാസപരമായും ആരോഗ്യപരമായും എല്ലാം വളരെയധികം മുന്നിലുളള കേരളത്തിൽ ഞങ്ങളത് ആഗ്രഹിച്ചാൽ എന്താണ് തെറ്റ്. ലൈംഗിപരമായി ചൂഷണം ചെയ്യപ്പെടുന്നത് മാത്രമല്ല നടൻമാർക്ക് കിട്ടുന്ന വേതനവുമായി നോക്കുേമ്പാൾ സ്ത്രീകളുടെത് വളരെ കുറവാണ്. ഇതൊരു സത്യമാണ്. ഇത് കാലങ്ങളായി തുടരുന്നതുമാണ്. ഇൗ വിവേചനങ്ങളൊന്നും ഒറ്റയടിക്ക് തീർക്കാൻ കഴിയില്ലെന്ന് അറിയാം. എന്നാൽ തെറ്റുകൾ ചൂണ്ടിക്കാണിക്കുക; പൊരുതുക എന്നതാണ് ഡബ്ലി.യു.സി.സി യുടെ നിലപാട്. ഭയം എന്നത് ഞങ്ങളെ നയിക്കുന്നില്ല. അതുക്കൊണ്ടാണ് അന്യായമായ ഒത്തുതീർപ്പുകളിൽ ഞങ്ങൾ വിശ്വാസിക്കാത്തതും.
മലയാള സിനിമയിൽ സാേങ്കതിക രംഗങ്ങളിൽ നിരവധി സ്ത്രീകൾ ഇന്ന് പ്രവർത്തിക്കുന്നുണ്ട്. അവരിൽ ചിലർ ഡബ്ലി.യു.സി.സി അംഗങ്ങളാണ്. എന്നാൽ അംഗങ്ങളാകാൻ മുന്നോട്ട് വരാതിരിക്കുകയും സ്വകാര്യമായി ഡബ്ലി.യു.സി.സിയെ അംഗീകരിക്കുകയും ചെയ്യുന്നവരാണ് അവരിൽ ബഹുഭൂരിപക്ഷവും. അവരെ ഞങ്ങളുടെ ഒാരോ പരിപാടിയെക്കുറിച്ച് കൃത്യമായി അറിയിച്ചുക്കൊണ്ടിരിക്കുന്നു. ഏതെങ്കിലും ഘട്ടത്തിൽ ഞങ്ങൾക്കൊപ്പം വരാൻ തയ്യാറായാൽ അവരെ ഉൾക്കൊണ്ടുപോകുക എന്നതാണ് തീരുമാനം. ഞങ്ങളുടെ അവസരം നിഷേധിക്കപ്പെടുന്നുണ്ട്.
എന്നാൽ അതെല്ലാം താത്ക്കാലികം മാത്രമായിരിക്കും. കഴിവും പ്രതിഭയുമുള്ളവരെ ഒരു വേലിക്കെട്ടുകൾക്കും തടഞ്ഞുനിർത്താൻ കഴിയില്ല. ജനം ഇഷ്ടപ്പെടുന്നവർക്ക് അവസരങ്ങൾ തുറന്നുകിട്ടുക തന്നെ ചെയ്യും. വിവേചനം കാട്ടാത്ത പുതിയ തലമുറ മലയാള സിനിമയുടെ സമസ്ത മേഖലകളിലും കടന്നുവരുന്നുമുണ്ട് എന്നതും ചേർത്തുപറയണമെന്നും സജിത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.