കൊച്ചി: വീട്ടിൽ കയറി അക്രമിച്ചെന്ന നിർമാതാവ് ആൽവിൻ ആൻറണിയുടെ പരാതിയിൽ നിർമാതാക്കളുടെ സംഘടന പ്രശസ്ത സംവിധ ായകൻ റോഷൻ ആൻഡ്രൂസിന് വിലക്ക് ഏർപ്പെടുത്തി. റോഷെൻറ സിനിമ ചെയ്യുന്നവർ അസോസിയേഷനുമായി ബന്ധപ്പെടണമെന് നും നിർദേശം വെച്ചിട്ടുണ്ട്. കൊച്ചി പനമ്പിള്ളി നഗറിലുള്ള വീട്ടിൽ കയറി തന്നെയും സുഹൃത്തിനെയും അക്രമിച്ചു എന്നാണ് ആൽവിൻ ആൻറണി പരാതിപ്പെട്ടത്.
കഴിഞ്ഞദിവസം സുഹൃത്ത് നവാസിനൊപ്പം വീട്ടിലേക്ക് വന്ന് റോഷൻ ഭീഷണിപ്പെടുത്തി. അതിന് ഞങ്ങൾ വഴങ്ങാതായപ്പോൾ രാത്രി തന്നെ പതിനഞ്ചോളം വരുന്ന സംഘം വീട്ടിൽ കയറി അക്രമം തുടങ്ങി. സംഭവത്തിൽ എറണാകുളം ടൗൺ സൗത്ത് പൊലീസ് കേസ് എടുത്തിരുന്നു. സുഹൃത്തായ നവാസിനെതിരെയും കേസുണ്ട്. എന്നാൽ പരാതി വ്യാജമാണെന്നും ആക്രമണത്തിനിരയായത് താൻ ആണെന്നുമായിരുന്നു റോഷൻ ആൻഡ്രൂസിെൻറ വിശദീകരണം.
സഹസംവിധായികയായ ഒരു യുവതിയുമായി മകനുണ്ടായിരുന്ന സൗഹൃദം റോഷൻ ആൻഡ്യൂസിന് ഇഷ്ടപ്പെട്ടില്ല. ഇതേ തുടർന്നുള്ള വൈരാഗ്യമാണ് വീടുകയറി ആക്രമണത്തിന് കാരണമെന്നാണ് ആൽവിൻ ആന്‍റണി ആരോപിച്ചത്. തന്‍റെ സുഹൃത്തായ ഡോ ബിനോയിയെയും മർദിച്ചതായി ആല്‍വിന്‍ ആൻറണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.