പിറന്ന നാടിന് സാന്ത്വനമേകാൻ നടൻ റഹ്മാനെത്തി

നിലമ്പൂർ: സ്വന്തം നാടി‍െൻറ കണ്ണീരൊപ്പാൻ നടൻ റഹ്മാൻ നിലമ്പൂരിലെത്തി. പ്രളയബാധിത രെ സംരക്ഷിക്കാൻ രൂപവത്കരിച്ച റീബിൽഡ് നിലമ്പൂർ ജനകീയ കമ്മിറ്റിക്ക് പിന്തുണയേക ാനും ദുരിതബാധിതരെ സന്ദർശിക്കാനുമായാണ് അദ്ദേഹം ചെന്നൈയിൽ നിന്ന് തിങ്കളാഴ്ച രാത്രിയെത്തിയത്.

രാവിലെ നിലമ്പൂർ റസ്റ്റ് ഹൗസിലെത്തിയ അദ്ദേഹം ജനകീയ കമ്മിറ്റി ചെയർമാൻ പി.വി. അൻവർ എം.എൽ.എ, രക്ഷാധികാരി പി.വി. അബ്ദുൽ വഹാബ് എം.പി എന്നിവരെ കണ്ട് പിന്തുണയറിയിച്ചു. ശുചീകരണത്തിനായി പെരിന്തൽമണ്ണയിൽ നിന്ന് നഗരസഭ ചെയർമാൻ മുഹമ്മദ് സലീമി‍െൻറ നേതൃത്വത്തിലെത്തിയ സംഘത്തെ അദ്ദേഹം നന്ദിയറിയിച്ചു.
റിലീഫ് കേന്ദ്രങ്ങളും സന്ദർശിച്ചു. ഉരുൾപൊട്ടലുണ്ടായ കവളപ്പാറയിലും പാതാറിലുമെത്തിയ റഹ്മാൻ ഉറ്റവരുടെ വേർപാടിൽ മനംനൊന്ത് കഴിയുന്ന കുടുംബങ്ങളെ ആശ്വസിപ്പിച്ചു.

Tags:    
News Summary - Rahman in flood relief activicties-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.