കോഴിക്കോട്: നിലപാടിന്റെ പേരിൽ ഒരുപാട് സിനിമകളിൽ നിന്ന് തന്നെയും ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്ന് നടൻ പൃഥ്വിരാജ്. മാധ്യമം ആഴ്ച്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്.
പൃഥ്വിരാജിന്റെ വാക്കുകൾ:
ഒരു നിലപാട് എടുത്തതിെൻറ പേരിൽ ഒരുപാട് സിനിമകളിൽനിന്ന് ഒരുകാലത്ത് ഒഴിവാക്കപ്പെട്ട ഒരാളാണ് ഞാൻ. നടന്മാർക്ക് അത്തരം അനുഭവങ്ങൾ ഉണ്ടാകില്ലെന്ന് പറയാൻ പറ്റില്ല. എനിക്കും പണ്ട് അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. നിലപാടുകൾ പറഞ്ഞതിെൻറ പേരിൽ അവസരങ്ങൾ നിഷേധിക്കപ്പെട്ടിട്ടുണ്ട്.
സ്ത്രീവിരുദ്ധത ആഘോഷിക്കുന്ന സിനിമയിൽ ഞാൻ അഭിനയിക്കില്ല. ഒരു കൈയടിക്ക് വേണ്ടി സ്ക്രീനിൽ ഒരു പെൺകുട്ടിയുടെ സ്ത്രീത്വത്തെ താഴ്ത്തിക്കെട്ടുന്ന ഡയലോഗ് പറയാൻ ബുദ്ധിമുട്ടുണ്ട്. ഇത് തികച്ചും വ്യക്തിപരമായ നിലപാടാണ്. ഇൗ നിലപാടിനോട് എല്ലാവരും യോജിക്കണമെന്നും എല്ലാവരും ഇൗ നിലപാട് സ്വീകരിക്കണമെന്നും പറയാൻ താൽപര്യവുമില്ല. ഈ നിലപാട് പരസ്യമായി പറയുന്നതിന് മുമ്പ് തന്നെ ഇത്തരം ഡയലോഗുകളും സീനുകളും ഒഴിവാക്കിക്കൂടെ എന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചിട്ടുണ്ട്. ഇത് പൊതുവായി പറയണമെന്ന് തോന്നാനുള്ള കാരണം എെൻറ ഒരു സുഹൃത്തിനുണ്ടായിട്ടുള്ള ദുരനുഭവമാണ്.
അഭിമുഖത്തിന്റെ പൂർണരൂപം ഈ ആഴ്ച പുറത്തിറങ്ങിയ മാധ്യമം ആഴ്ചപ്പതിപ്പിൽ
http://epaper.madhyamam.com/2006836/Weekly/weekly#dual/1/1
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.