സ്വവർഗലൈംഗികതയിൽ നിലപാട് വ്യക്തമാക്കി നടൻ പൃഥ്വിരാജ്. മാധ്യമം ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് പൃഥ്വി രാജ് ഇക്കാര്യത്തിൽ മനസ് തുറന്നത്.
പൃഥ്വിരാജിന്റെ വാക്കുകൾ:
സ്വവർഗലൈംഗികത യാഥാ ർഥ്യമാണ്. അതൊരു അസുഖമാണ് എന്നൊക്കെ പറയുന്നവർക്കാണ് മാനസിക രോഗം. നമ്മൾ സിനിമയിൽ കണ്ട് പരിചയിച്ച ഒരു സ്റ്റീരിയോ ടൈപ്പുണ്ട്. ‘മുംബൈ പോലീസ്’ എന്ന സിനിമയുടെ ഷോട്ട് വാല്യൂ എന്താണെന്ന് വെച്ചാൽ ആൻറണി മോസസ് എന്ന് പറയുന്ന എല്ലാവരെയും കിടുകിടാ വിറപ്പിക്കുന്ന പൊലീസുകാരനെ മുഴുനീള സിനിമയിൽ കൊണ്ടുവന്നിട്ട് അയാൾ ഒരു ഹോേമാസെക്ഷൽ എന്ന് പറയുന്നതാണ്.
എനിക്ക് അതൊരു ഒൗട്ട്സ്റ്റാൻഡിങ് ട്വിസ്റ്റായിട്ടാണ് തോന്നിയത്. ഇപ്പോഴും മുംബൈയിലും ഡൽഹിയിലുമൊക്കെ പോകുേമ്പാൾ അവിടത്തെ ഫിലിംമേക്കേഴ്സൊക്കെ ആദ്യം സംസാരിക്കുന്നത് ‘മുംബൈ പോലീസി’നെ കുറിച്ചാണ്. ‘കായംകുളം കൊച്ചുണ്ണി’ എനിക്ക് കാണാൻ പറ്റിയിട്ടില്ല. പക്ഷേ, അതൊഴിച്ച് നിർത്തിയാൽ റോഷൻ ആൻഡ്രൂസിെൻറ ബെസ്റ്റ് ഫിലിമാണ് ‘മുംബൈ പോലീസ്’. റോഷൻ എന്ന ഫിലിംമേക്കറുടെ ട്രൂ പൊട്ടൻഷ്യൽ ഷോക്കേസ് ചെയ്ത സിനിമയാണത്.
അഭിമുഖത്തിന്റെ പൂർണരൂപം പുതിയ ലക്കം മാധ്യമം ആഴ്ചപ്പതിപ്പിൽ
http://epaper.madhyamam.com/2006836/Weekly/weekly#dual/1/1
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.