തിരുവനന്തപുരം: രാജ്യത്ത് ഉയര്‍ന്നുവരുന്ന എല്ലാ പ്രതിഷേധങ്ങളും അടിച്ചമര്‍ത്തപ്പെടുന്ന സാഹചര്യത്തില്‍ ഭയരഹിതനായി ശ്വസിക്കാന്‍ കഴിയുന്നത് കേരളത്തില്‍ മാത്രമാണെന്ന് തെന്നിന്ത്യൻ നടൻ പ്രകാശ് രാജ്. 22ാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എതിർസ്വരങ്ങളെ ഭരണകൂടം നിശ്ശബ്ദരാക്കുന്ന കാലത്ത് ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറേണ്ടത് കലാകാരന്മാരുടെ കടമയാണ്. ഒരു കലാകാരൻ തെൻറ പ്രശസ്തിക്കും സ്ഥാനമാനങ്ങൾക്കും സമൂഹത്തിെൻറ സ്നേഹത്തിനോടും അംഗീകാരത്തിനോടും കടപ്പെട്ടിരിക്കുന്നുവെന്നും പ്രകാശ് രാജ് പറഞ്ഞു.
അതുകൊണ്ടാണ് കലാകാരൻ എന്ന നിലയിൽ സ്വന്തം ശബ്ദം ഞാൻ കേൾപ്പിക്കുന്നത്. അവർ നിശ്ശബ്ദരാകാൻ പറയുേമ്പാൾ ഞാൻ പാട്ടുപാടുന്നത് അതുകൊണ്ടാണ്. ഇന്ന് നമ്മള്‍ ശബ്ദിക്കാതിരുന്നാല്‍ വരും തലമുറ ചിന്തിക്കാന്‍പോലും ഭയപ്പെടും. ആവിഷ്‌കാരസ്വാതന്ത്ര്യത്തെ വിലക്കുന്നത് അപകടകരമായ പ്രവണതയാണെന്നും പ്രകാശ്‌രാജ് പറഞ്ഞു.
‘എസ് ദുർഗ’ എന്ന സിനിമയെ എതിർക്കുന്നവർ ദുർഗ വൈൻ ബാറിനെ എതിർക്കാത്തതും ദുർഗയുടെ പേരിലുള്ള തെരുവ് വൃത്തികേടാക്കുന്നതിൽ പ്രതിഷേധിക്കാത്തതും ഇരട്ടത്താപ്പാണെന്ന പ്രകാശ് രാജിെൻറ വാക്കുകൾ കൈയടിയോടെയാണ് സദസ്സ് ഏറ്റുവാങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.