മോഹൻലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന വില്ലൻ സിനിമയുടെ ടീസർ പുറത്തിറങ്ങി. ഫേസ്ബുക്കിലൂടെയാണ് ടീസറിെൻറ ലോഞ്ചിങ് നിർവഹിച്ചത്. പുറത്തിറങ്ങി മണിക്കൂറുകൾക്കകം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് വില്ലൻ ടീസർ കണ്ടത്. മോഹൻ ലാൽ ഇരട്ട ഗെറ്റപ്പിലെത്തുന്ന ചിത്രമാണ് വില്ലൻ.
8 കെ റെസല്യൂഷനിലാണ് സിനിമ ഒരുങ്ങുന്നത്. ഇന്ത്യയിലെ ആദ്യ 8 കെ റെസല്യൂഷൻ ചിത്രമായിരിക്കും വില്ലൻ. വിണ്ണൈ താണ്ടി വരുവായ, നൻപൻ എന്നീ ചിത്രങ്ങളുടെ കാമറ ചലിപ്പിച്ച രാജീവ് പരമഹംസയാണ് വില്ലെൻറയും കാമറ കൈകാര്യം ചെയ്യുന്നത്. വി.എഫ്.എക്സിനും സ്പെഷ്യൽ ഇഫക്ട്സിനും പ്രാധാന്യം നൽകുന്ന ചിത്രം 30 കോടി രൂപ മുതൽമുടക്കിലാണ് അണിയിച്ചൊരുക്കുന്നത്. സിനിമയുടെ സാേങ്കതിക പ്രവർത്തകരെല്ലാം വിദേശത്ത് നിന്നുള്ളവരാണ്. പോളണ്ടിൽ നിന്നുള്ള കമ്പനിയാണ് വി.എഫ്.എക്സ് കൈകാര്യം ചെയ്യുന്നത്.
മോഹൻലാലിെൻറ സാൾട്ട് പെപ്പർ ലുക്കാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. എന്നും എപ്പോഴും എന്ന ചിത്രത്തിന് ശേഷം മഞ്ജുവാര്യരും മോഹൻലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വില്ലൻ. 'ഗുഡ് ഇൗസ് ബാഡ്' എന്നതാണ് വില്ലെൻറ ടാഗ്ലൈൻ.
സിനിമയിൽ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനായാണ് മോഹൻലാൽ എത്തുന്നത്. തമിഴ് നടൻ വിശാൽ, ഹൻസിക, തെലുങ്ക് നടി റാഷി ഖന്ന, തെലുങ്ക് താരം ശ്രീകാന്ത് എന്നിവരും സിനിമയിൽ അഭിനയിപ്പിക്കുന്നുണ്ട്. പുലിമുരുകനായി സംഘട്ടന രംഗങ്ങൾ ഒരുക്കിയ പീറ്റർഹെയിനാണ് വില്ലെൻറയും സംഘട്ടനം ഒരുക്കിയത്. റോക്ലൈൻ വെങ്കിടേഷ് ചിത്രം നിർമ്മിക്കുന്നത്. കലാസംവിധാനം ഗോകുൽ ദാസ്, സംഗീതം ഫോർ മ്യൂസിക്, വസ്ത്രാലങ്കാരം- പ്രവീൺ വർമ. മിസ്റ്റർ ഫ്രോഡിന് ശേഷം ബി.ഉണ്ണികൃഷ്ണനും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് വില്ലൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.