ആലുവ: ദിലീപ്, സെല്‍ നമ്പര്‍ 2/ 523, സബ് ജയില്‍, ആലുവ എന്ന വിലാസം പരസ്യമായതോടെ ആലുവ പോസ്റ്റ് ഓഫിസിൽ പണികൂടി. നടിയെ ആക്രമിച്ച കേസിലെ പ്രതിയായി റിമാന്‍ഡില്‍ കഴിയുന്ന നടൻ ദിലീപിന് ജയിലിലേക്ക് കത്തുകളുടെ പ്രവാഹമാണ്. ഗോപാലകൃഷ്ണന്, പത്മസരോവരം, കൊട്ടാരക്കടവ്, ആലുവ എന്ന് എഴുതിയ ശേഷം ‘ഇപ്പോള്‍ ആലുവ സബ് ജയില്‍’ എന്ന് രേഖപ്പെടുത്തിയും കത്തുകൾ വരുന്നു. ഇതിൽ ദിലീപിനെ എതിര്‍ത്തും അനുകൂലിച്ചും പരാമർശങ്ങളുണ്ട്. പോസ്റ്റ് കാര്‍ഡുകളിലും കത്ത് എത്തുന്നുണ്ട്. 25ഓളം കത്താണ് കഴിഞ്ഞ മൂന്നുദിവസത്തിനിടെ ലഭിച്ചത്. ഇതില്‍ രണ്ടെണ്ണം രജിസ്ട്രേർഡ് ആയിരുന്നു. ഇവ ദിലീപ് ഒപ്പിട്ടാണ് കൈപ്പറ്റിയത്. ജയില്‍ സൂപ്രണ്ടിെൻറ കൈവശം സൂക്ഷിച്ചിട്ടുള്ള കത്തുകളൊന്നും ദിലീപിന് കൈമാറിയിട്ടില്ല.
ദിലീപിനെ ജാമ്യത്തിൽ ഇറക്കാൻ മലപ്പുറത്തുനിന്നുള്ള സന്ദർശകൻ
ദിലീപിനെ ജാമ്യത്തിൽ ഇറക്കാൻ കരംതീർത്ത രസീതുമായി മലപ്പുറത്തുനിന്ന് ഒരു സന്ദർശകൻ. മലപ്പുറം കാടാമ്പുഴ സ്വദേശി മനോജ് പ്രഭുവാണ് സബ് ജയിലിൽ അദ്ദേഹത്തെ സന്ദർശിക്കാൻ എത്തിയത്. കഴിഞ്ഞ ദിവസം സന്ദര്‍ശനാനുമതി ലഭിക്കാതെ വന്നതോടെ എസ്.പി ഓഫിസില്‍വരെ പോയി. അവിടെനിന്നും അനുമതി ലഭിക്കാതായതോടെ അഭിഭാഷകന് രാംകുമാറിനെ സന്ദര്‍ശിച്ചു. ജാമ്യം നില്ക്കാന് ആവശ്യമെങ്കില്‍ കരം അടച്ച രസീതുമായാണ് ഇയാൾ എത്തിയെതങ്കിലും സന്ദർശിക്കാൻ അനുവദിച്ചില്ല. അതിനിടെ ദിലീപിെൻറ സഹോദരന് അനൂപ് ഇന്നലെയും ജയിലിലെത്തി വിവരങ്ങള്‍ ആരാഞ്ഞു. ഉച്ചയോടെ ജയിലിലെത്തിയ അനൂപ് 15 മിനിറ്റോളം ദിലീപുമായി സംസാരിച്ചു. ദിലീപിെൻറ ചില സുഹൃത്തുക്കള്‍ ഇന്നലെ സന്ദര്‍ശനാനുമതി തേടിയെങ്കിലും അനുവദിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.