വീണ്ടും ഇഷ്ടനമ്പർ സ്വന്തമാക്കി മമ്മൂട്ടി

കാക്കനാട്: പുതുതായി വാങ്ങിയ കാരവാനും ഇഷ്ടനമ്പറും സ്വന്തമാക്കി ചലച്ചിത്രതാരം മമ ്മൂട്ടി. പ്രിയ നമ്പറായ 369 ആണ് പുതിയ കാരവാന് വേണ്ടിയും മമ്മൂട്ടി നേടിയെടുത്തത്. ‘കെ.എൽ 07 സ ി.യു 369’ എന്നതാണ് നമ്പർ. ഫാൻസി നമ്പറായതിനാൽ രണ്ടുപേർ കൂടി ഇതിനായി രംഗത്തുണ്ടായിരുന്നെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു. ബെൻസ് കമ്പനിയാണ് താരത്തിനായി കാരവാൻ തയാറാക്കിയത്. സിനിമക്ക് പുറത്ത് കാറുകളോടും കാമറകളോടും പ്രത്യേക താൽപര്യമുള്ള മമ്മൂട്ടിക്ക് ആഡംബരകാറുകളുടെ വലിയ ശേഖരം തന്നെയുണ്ട്.

ഫാൻസി നമ്പറുകൾ ബുക്ക് ചെയ്യുന്നതിന് 3000 രൂപ നൽകണം. കൂടുതൽ പേർ ഇതിനായി ആവശ്യമുന്നയിച്ചിട്ടുണ്ടെങ്കിൽ ലേലം ചെയ്യുന്നതാണ് രീതി. രണ്ടുപേർ കൂടി ഈ നമ്പറിന് അവകാശം ഉന്നയിച്ചിരുന്നെങ്കിലും പിൻമാറിയതിനെ തുടർന്ന് ലേലം വിളിയില്ലാതെ അടിസ്ഥാന വിലയ്ക്കുതന്നെ നമ്പർ ലഭിക്കുകയായിരുന്നു.

369 എന്ന നമ്പറിനോട് പ്രത്യേക താൽപര്യമുള്ള മമ്മൂട്ടി ഇതിന് മുമ്പ് വലിയ വിലകൊടുത്ത് വിവിധ സീരീസുകളിൽ ഇത് സ്വന്തമാക്കിയിട്ടുണ്ട്. പണ്ട് മമ്മൂട്ടി വാങ്ങിയ ഒരു പെട്ടിയുടെ നമ്പർ ലോക്കായിരുന്നു ഇത്.

Tags:    
News Summary - mammooty favourite number

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.