തിരുവനന്തപുരം: പ്രമുഖ ചലച്ചിത്ര സംവിധായകനും ചലച്ചിത്ര അക്കാദമിയുടെ മുൻ ചെയർമാനുമായ കെ.ആർ. മോഹനൻ അന്തരിച്ചു. 69 വയസ്സായിരുന്നു അദ്ദേഹത്തിന്. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുടന്നു. ഞായറാഴ്ച നാലരയോടെയാണ് അന്ത്യം.
1975ൽ പുറത്തിറങ്ങിയ ‘അശ്വത്ഥാമാവ്’ ആണ് ആദ്യ ചിത്രം. മാടമ്പ് കുഞ്ഞുകുട്ടൻറെ നോവലിനെ അധികരിച്ചാണ് ഇൗ ചിത്രം ഒരുക്കിയത്. മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് ഇൗ ചിത്രം നേടി. 1987ൽ പുറത്തിറങ്ങിയ ‘പുരുഷാർത്ഥ’വും സംസ്ഥാന പുരസ്കാരത്തിന് അർഹമായി. 1992ൽ പുറത്തിറങ്ങിയ ‘സ്വരൂപ’വും ഏറെ ശ്രദ്ധ നേടിയിരുന്നു. നിരവധി ഡോക്യുമെൻററികളുടെ സംവിധായകനുമായിരുന്നു കെ.ആർ. മോഹനൻ.
പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പഠനം പൂർത്തിയാക്കിയായിരുന്നു കെ.ആർ. മോഹനൻ ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്നത്. തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൻറെ ഡയറക്ടറായി അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഇന്ന് വൈകീട്ട് ആറു മണി മുതൽ കലാഭവനിൽ മൃതദേഹം പൊതുദർശനത്തിനു വെയ്ക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.