ചെങ്ങന്നൂർ: കേരളത്തിലൊരാൾ മരിച്ചാൽ ത്രിപുര മുഖ്യമന്ത്രി ദുഃഖിക്കേണ്ടതില്ലെന്ന് ഇന്നസെൻറ് എം.പി. കഴിഞ്ഞദിവസം എൻ.ഡി.എ പ്രചാരണത്തിന് എത്തിയ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് പൊലീസ് കസ്റ്റഡിയിൽ മരിച്ച വരാപ്പുഴ ശ്രീജിത്തിെൻറ വീട് സന്ദർശിച്ച് അഞ്ചുലക്ഷം രൂപ നൽകിയതിനെ പരിഹസിക്കുകയായിരുന്നു അദ്ദേഹം.
ഇവിടെ ആരെങ്കിലും മരിച്ചാൽ അടുപ്പമുള്ളവർക്കും പരിചയക്കാർക്കുമാണ് ദുഃഖവും സങ്കടവും ഉണ്ടാവുക. മേഘാലയിലോ മറ്റ് ഏതെങ്കിലും സംസ്ഥാനത്തോ ഇതുപോലൊരു മരണം ഉണ്ടെങ്കിൽ എനിക്ക് കരയാൻ പറ്റുമോയെന്നും വെള്ളിയാഴ്ച മണ്ഡലത്തിൽ റോഡ് ഷോക്ക് എത്തിയ അദ്ദേഹം ചോദിച്ചു.
മരിച്ച വീടുകളിൽ രാഷ്ട്രീയക്കാർ എത്തി ദുഃഖം കാണിച്ചിട്ട് ഒരു കാര്യവുമില്ല. ആളുകൾക്ക് ഇപ്പോൾ ഇതെല്ലാം അറിയാം. എെൻറ മണ്ഡലത്തിൽ ഏതെങ്കിലും ആളുടെ പിതാവ് മരിച്ചാൽ അവിടെച്ചെന്ന് ഞാൻ സങ്കടപ്പെട്ടാൽ അത് വെറുതെയാണെന്ന് എല്ലാവർക്കും മനസ്സിലാവും. ത്രിപുര മുഖ്യമന്ത്രി കാണിക്കുന്ന വേദന, വിഷമം എന്നിവ നമ്മുടെ ആളുകൾക്ക് മനസ്സിലാവും എന്നത് പാർട്ടി പ്രവർത്തകർ പറഞ്ഞുകൊടുക്കണം. ത്രിപുര മുഖ്യമന്ത്രി ഇക്കാര്യം അറിഞ്ഞിട്ട് കേരളത്തിലേക്ക് വരുംവഴി വിമാനത്തിലിരുന്ന് കരെഞ്ഞന്നാണ് കേൾക്കുന്നതെന്നും ഇന്നസെൻറ് കളിയാക്കി.
പശുവിറച്ചി തിന്നവനെയും പശുവിനെ കൊന്നവരെ ചുട്ടുകൊല്ലുകയും ചെയ്യുന്ന നാട്ടിൽനിന്നാണ് ശ്രീജിത്തിെൻറ വീട്ടുകാരെ ആശ്വസിപ്പിക്കാൻ എത്തുന്നത്. ത്രിപുര മുഖ്യമന്ത്രിയുടെ ദുഃഖത്തിെൻറ കാരണം മറ്റെന്തോ അസുഖമുള്ളതിനാലാണെന്നും ഇന്നസെൻറ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.