കൊച്ചി: കേരളത്തിെൻറയാകെ വിങ്ങലായി മാറിയ അഭിമന്യുവിെൻറ ജീവിതം പറയുന്ന സിനിമക്ക് അ വെൻറ പ്രിയ കലാലയമായ മഹാരാജാസ് കോളജിൽ തുടക്കമായി. മാസങ്ങൾക്കുമുമ്പ് ഏവരുടെയു ം കണ്ണുനിറച്ച മാതൃവിലാപത്തിൽനിന്ന് പ്രചോദനമുൾക്കൊണ്ട് ‘നാൻ പെറ്റ മകൻ’ എന്നാണ് ചിത്രത്തിന് പേര് നൽകിയിട്ടുള്ളത്. നവാഗതനായ സജി.എസ്.ലാൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിമന്യുവായി എത്തുന്നത് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് നേടിയ മിനോൺ ജോൺ ആണ്.
ഇടുക്കിയിലെ വട്ടവട എന്ന ഗ്രാമത്തിൽ ജനിച്ചുവളർന്ന അഭിമന്യു മഹാരാജാസ് എന്ന പ്രശസ്തമായ കലാലയത്തിലേക്കെത്തുന്നതും വിടരും മുമ്പേ ആ പുഷ്പത്തെ ഇല്ലാതാക്കുന്നതുമാണ് സിനിമയുടെ പ്രമേയം. അഭിമന്യുവുമായി ആത്മബന്ധമുണ്ടായിരുന്ന സൈമൺ ബ്രിട്ടോയുടെ വേഷം ചെയ്യുന്നത് ജോയ് മാത്യുവാണ്. അച്ഛൻ മനോഹരനായി ശ്രീനിവാസനും അമ്മ ഭൂപതിയായി സീമ ജി.നായരും എത്തുന്നു. സിദ്ധാർഥ് ശിവ, മുത്തുമണി, സരയൂ എന്നിവരും മഹാരാജാസിലെ 20ഓളം വിദ്യാർഥികളും ചിത്രത്തിലുണ്ട്. മാർച്ച് അവസാനമോ ഏപ്രിൽ ആദ്യവാരമോ റിലീസ് ചെയ്യും.
റെഡ്സ്റ്റാർ മൂവീസിെൻറ ബാനറിൽ പി.വി. സുനിൽകുമാറാണ് സിനിമ നിർമിക്കുന്നത്. സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റംഗം പി.രാജീവ്, ജോയ്മാത്യു എന്നിവർ ചേർന്ന് സ്വിച്ചോൺ നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.