തൃശൂർ: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപുമായി പൊലീസ് തൃശൂരിൽ തെളിവെടുപ്പ് നടത്തി. ആൾത്തിരക്കും കൂക്കിവിളിയും കരിങ്കൊടി പ്രതിഷേധവുമായിട്ടായിരുന്നു തൃശൂരിലും ‘ജനപ്രിയ വില്ലൻ നായകനെ’ വരവേറ്റത്. രാവിലെ 11.20ഓടെ ശക്തൻ നഗറിലെ ഹോട്ടൽ ജോയ്സ് പാലസിലായിരുന്നു ആദ്യം തെളിവെടുപ്പ്. ഇവിടെ കാർ പാർക്കിങ് ഏരിയയിൽ വെച്ചാണ് പൾസർ സുനിയുമായി ദിലീപ് കൂടിക്കാഴ്ച നടത്തിയതെന്നായിരുന്നു കണ്ടെത്തൽ. ദിലീപിനെ തെളിവെടുപ്പിന് കൊണ്ടുവരുന്നതറിഞ്ഞ് എത്തിയ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് നന്നേ പണിപ്പെട്ടു. ആൾത്തിരക്കേറിയതോടെ ദിലീപിനെ വാഹനത്തിൽനിന്ന് പുറത്തിറക്കാനായില്ല. പാർക്കിങ് ഏരിയയിലേക്ക് കയറ്റി നിർത്തിയ വാഹനത്തിലിരുന്ന് കൂടിക്കാഴ്ച നടത്തിയ പരിസരം അന്വേഷണ സംഘം കണ്ടു. മിനിറ്റുകൾകൊണ്ട് തെളിവെടുപ്പ് പൂർത്തിയാക്കി. പിന്നീട് കുറുപ്പം റോഡിലെ ഹോട്ടൽ ഗരുഡ ഇൻറർനാഷനലിലെത്തി. ആൾത്തിരക്ക് നിയന്ത്രിക്കാൻ പൊലീസ് ഇവിടെ ഹോട്ടൽ ഗേറ്റിൽത്തന്നെ കനത്ത സുരക്ഷ ഏർപ്പെടുത്തി. ഇതുവഴിയുള്ള ഗതാഗതവും നിയന്ത്രിച്ചു. ഇവിടെ 801ാം മുറിയിൽ സുനിയുമായി ദിലീപ് കൂടിക്കാഴ്ച നടത്തിയെന്നാണ് പൊലീസ് ആരോപിക്കുന്നത്.
ദിലീപിനെ പുഴക്കൽ ടെന്നീസ് അക്കാദമിയിൽ എത്തിച്ച് തെളിവെടുപ്പ് പൂർത്തീകരിച്ച് മടങ്ങുേമ്പാൾ എ.െഎ.വൈ.എഫ് പ്രവർത്തകരും പൊലീസും തമ്മിലുണ്ടായ സംഘർഷം
‘ജോർേജട്ടൻസ് പൂരം’ സിനിമയുടെ ചിത്രീകരണത്തിെൻറ സമയത്ത് മൂന്നുതവണയായി 14 ദിവസമാണ് ദിലീപ് ഇവിടെ താമസിച്ചത്. ഇവിടെയും നിമിഷങ്ങൾകൊണ്ട് തെളിവെടുപ്പ് പൂർത്തിയാക്കി സിനിമയുടെ പ്രധാന ലൊക്കേഷനായ പുഴക്കലിലെ കിണറ്റിങ്കൽ ടെന്നിസ് അക്കാദമിയിലേക്ക് പോയി. ഇവിടെ എ.െഎ.വൈ.എഫ് പ്രവർത്തകർ കരിങ്കൊടിയുമായി പ്രതിഷേധത്തോടെയാണ് ദിലീപിനെ വരവേറ്റത്. പ്രതിഷേധക്കാർ പൊലീസ് വാഹനത്തിന് മുന്നിലേക്ക് കയറാൻ ശ്രമിച്ചത് പൊലീസുമായി തർക്കത്തിനിടയാക്കി. ഇവിടെ സെൽഫി ചിത്രങ്ങളിൽ കണ്ട സ്ഥലമുൾപ്പെടെയുള്ളവ അന്വേഷണസംഘം സ്ഥിരീകരിച്ചു.
ആക്രമണത്തിനിരയായ നടി തൃശൂർ സ്വദേശിനിയായതിനാൽ ദിലീപിനെതിരെ ആക്രമണമുണ്ടായേക്കുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിെൻറ റിപ്പോർട്ട് പരിഗണിച്ച് കനത്ത പൊലീസ് സുരക്ഷയാണ് തൃശൂരിലെ തെളിവെടുപ്പിനായി ഒരുക്കിയിരുന്നത്. അതേസമയം, രണ്ട് ദിവസത്തെ നിരന്തര യാത്രകളെ തുടർന്ന് ദിലീപ് ഏറെ അവശതയിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മുഖത്ത് പുഞ്ചിരിയോടെയായിരുന്നു തെളിവെടുപ്പിനെ നേരിട്ടതെങ്കിൽ, വ്യാഴാഴ്ച ക്ഷീണാവസ്ഥയിലും അസ്വസ്ഥതയിലും അവശതയിലുമായിരുന്നു. 30 മിനിറ്റുകൾക്കുള്ളിലാണ് തൃശൂരിലെ മൂന്നിടെത്തയും തെളിവെടുപ്പുകൾ പൊലീസ് പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.