ആലുവ: തനിക്കെതിരെ പരാതി നൽകിയവരിൽനിന്ന് സുരക്ഷ ഭീഷണിയുണ്ടെന്ന് നടൻ ദിലീപ്. ഗോവ ആസ്ഥാനമായ തണ്ടർഫോഴ്സ് എന്ന സ്വകാര്യ ഏജൻസിയിൽനിന്നുള്ള ഉദ്യോഗസ്ഥരെ സുരക്ഷക്കായി നിയോഗിച്ചതിനെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ട് ആലുവ ഇൗസ്റ്റ് പൊലീസ് നൽകിയ നോട്ടീസിനുള്ള മറുപടിയിലാണ് ദിലീപിെൻറ വിശദീകരണം.
തുടർന്നും അന്യായപ്രവർത്തനങ്ങൾ ഉണ്ടായേക്കാമെന്ന് സംശയിക്കുന്നു. ഇതുകൂടി മുന്നിൽ കണ്ട് സുരക്ഷ ഏജൻസിയുമായി ചർച്ച നടത്തുക മാത്രമാണ് ചെയ്തത്. സുരക്ഷക്കായി ആരെയും നിയോഗിച്ചിട്ടില്ലെന്നും ആലുവ ഇൗസ്റ്റ് എസ്.െഎക്ക് നൽകിയ മറുപടിയിൽ വ്യക്തമാക്കി. തണ്ടർഫോഴ്സ് അംഗങ്ങൾ സഞ്ചരിച്ച രണ്ടു വാഹനങ്ങൾ ശനിയാഴ്ച കൊട്ടാരക്കര പൊലീസ് കസ്റ്റഡിയിൽ എടുത്ത് പരിശോധനക്ക് ശേഷം വിട്ടയച്ചിരുന്നു.
തുടർന്നാണ് ഒപ്പമുള്ള സുരക്ഷാംഗങ്ങളുടെ വിവരങ്ങളും രേഖകളും സുരക്ഷ ഏജൻസിയുടെയും ആയുധങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അവയുടെയും ലൈസൻസ്, ഏജൻസിയുമായുള്ള കരാറിെൻറ പകർപ്പ് എന്നിവ ഹാജരാക്കാൻ ആവശ്യപ്പെട്ട് ദിലീപിന് നോട്ടീസ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.