കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രതി നടൻ ദിലീപിന് ജയിൽ ചട്ടം ലംഘിച്ച് സന്ദർശകരെ അനുവദിച്ചതിൽ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയിൽ നൽകിയ ഹരജി പിൻവലിച്ചു. ദിലീപ് ആലുവ സബ് ജയിലിൽ കഴിയുേമ്പാഴുണ്ടായ സംഭവത്തിൽ ജയിൽ സൂപ്രണ്ടിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് തൃശൂർ പീച്ചി സ്വദേശി മനീഷ എം. ചാത്തേലി നൽകിയ ഹരജിയാണ് പിൻവലിച്ചത്.
നടപടിക്രമങ്ങൾ പാലിക്കാതെയാണ് ഹരജി നൽകിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന്, ഹരജി പിൻവലിക്കാൻ അനുമതി തേടുകയും കോടതി അനുവദിക്കുകയുമായിരുന്നു. ദിലീപിനെ ഉൾപ്പെടുത്താതെ സംസ്ഥാന സര്‍ക്കാര്‍, ഡി.ജി.പി, എറണാകുളം ജില്ല പൊലീസ് മേധാവി, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍സ് എന്നിവരെ എതിര്‍കക്ഷിയാക്കിയാണ് ഹരജി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.