അങ്കമാലി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപ് വീണ്ടും അങ്കമാലി കോടതിയിൽ അപേക്ഷ നൽകി. അച്ഛെൻറ ശ്രാദ്ധത്തിന് ബലിയിടാൻ അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ഇൗ മാസം ആറാം തിയതിയാണ് അച്ഛെൻറ ശ്രാദ്ധമെന്നാണ് ദിലീപ് കോടതിയിൽ നൽകിയ അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ദിലീപിെൻറ അപേക്ഷ കോടതി ഇന്ന് തന്നെ പരിഗണിക്കുമെന്നാണ് സൂചന. അതേ സമയം, കേസിൽ നടൻ ദിലീപിെൻറ റിമാൻഡ് ഇൗ മാസം 16 വരെ നീട്ടി
നേരത്തെ നടൻ ദിലീപ് ഹൈകോടതിയിൽ സമർപ്പിച്ച രണ്ടാം ജാമ്യഹരജിയും തള്ളിയിരുന്നു. ആദ്യ ജാമ്യഹരജി പരിഗണിച്ചപ്പോൾ ഉണ്ടായിരുന്ന സാഹചര്യത്തിൽ മാറ്റമുണ്ടായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും വിലയിരുത്തിയാണ് സിംഗിൾ ബെഞ്ച് രണ്ടാം തവണയും ഹരജി തള്ളിയത്.
നടിയുടെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണും മെമ്മറി കാർഡും നശിപ്പിെച്ചന്ന പ്രതികളായ അഭിഭാഷകരുടെ മൊഴി വിശ്വസനീയമല്ലെന്നും ഇവ കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നുമുള്ള പ്രോസിക്യൂഷൻ വാദവും കോടതി കണക്കിലെടുത്തായിരുന്നു നടപടി. ഇതിന് പിന്നാലെയാണ് അച്ഛെൻറ ശ്രാദ്ധത്തിൽ പെങ്കടുക്കാൻ അനുവദിക്കണമെന്നന് ആവശ്യപ്പെട്ട് ദിലീപ് വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.