തൃശൂർ: ചാലക്കുടിയിൽ സിനിമ തിയറ്റർ നിർമിക്കാൻ നടൻ ദിലീപ് പുറേമ്പാക്ക് ൈകയേറിയെന്ന പരാതിക്ക് പിന്നാലെ തിയറ്റർ കെട്ടിടം നിർമിച്ചത് ചട്ടം ലംഘിച്ചാണെന്ന് റിപ്പോർട്ട്. മുനിസിപ്പൽ കെട്ടിട നിർമാണ ചട്ടം ലംഘിച്ചിട്ടുണ്ടെന്നുകാണിച്ച് ചീഫ് ടൗൺ പ്ലാനർ റിപ്പോർട്ട് സമർപ്പിച്ചു. 3886 ചതുരശ്ര മീറ്റർ നിർമാണത്തിനാണ് അനുമതി നൽകിയിരുന്നത്. എന്നാൽ, 689.86 ചതുരശ്ര മീറ്റർ അധികം നിർമിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഇക്കാര്യം കൃത്യമായി പരിശോധിച്ച് നടപടിയെടുക്കണമെന്ന് റിപ്പോർട്ട് ശിപാർശ ചെയ്യുന്നു.
അതിനിടെ, തിയറ്റർ നിർമാണത്തിന് ഭൂമി നൽകിയതിന്മേൽ സമഗ്ര അന്വേഷണം നടത്തണമെന്ന് രണ്ടുവർഷം മുമ്പ് ലാൻഡ് റവന്യൂ കമീഷണർ നൽകിയ ശിപാർശ അട്ടിമറിക്കപ്പെട്ടതും ഉന്നതതലത്തിൽ പരിശോധിക്കപ്പെടുന്നുണ്ട്. ആകെ 82 സെൻറ് ഭൂമിയിൽ 35 സെൻറ് തോട് പുറേമ്പാക്കും ബാക്കി കോവിലകം വകയുമാണെന്നാണ് ലാൻഡ് റവന്യൂ കമീഷണർ കണ്ടെത്തിയിരുന്നത്. മാത്രമല്ല, ഇൗ ഭൂമിക്ക് 2005 വരെ പോക്കുവരവ് നടന്നിട്ടില്ല.
ലാൻഡ് റവന്യൂ കമീഷണറുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ഹൈകോടതി നിർദേശപ്രകാരമാണ് സമഗ്ര അന്വേഷണത്തിന് തീരുമാനം ഉണ്ടായതെങ്കിലും അത് അട്ടിമറിക്കപ്പെട്ടു. തൃശൂർ മുൻ കലക്ടർ എം.എസ്. ജയയുടെ അന്വേഷണത്തിൽ കൈയേറ്റം ഇല്ലെന്നാണ് കണ്ടെത്തിയത്. ഇൗ നിഗമനത്തിലേക്ക് എങ്ങനെ എത്തിയെന്നും പരിശോധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.