കൊച്ചി: നടൻ ഷെയ്ൻ നിഗമിന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കാൻ നിർമാതാക്കൾക്കുമേൽ സമ്മർദമേറുന്നു. അഭിനേതാക്കളുടെ സംഘടനയായ അമ്മയും ഫെഫ്കയും ഡയറക്ടേഴ്സ് യൂനിയനുമാണ് സമവായ ചർച്ചക്ക് നീക്കം നടത്തുന്നത്. ഈ മാസം അഞ്ചിന് സമവായ ചർച്ചക്ക് അവസരമൊരുക്കി പ്രശ്നം രമ്യമായി പരിഹരിക്കാനാണ് ശ്രമം.
വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ഷെയ്ൻ നിഗമിെൻറ മാതാവ് കഴിഞ്ഞദിവസം അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന് പരാതി നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ ആദ്യം ഷെയ്ൻ നിഗമുമായി സംസാരിച്ച് ധാരണയുണ്ടാക്കാനും തുടർന്ന് മറ്റ് സിനിമസംഘടനകളുമായി സമവായ ചർച്ച നടത്താനുമാണ് ‘അമ്മ’ ആലോചിക്കുന്നത്. കൂട്ടായ ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്നും വിലക്ക് ഒഴിവാക്കി ഷെയ്ൻ നിഗമിനെ മലയാള സിനിമയിൽ നിലനിർത്തണമെന്നും അഭിപ്രായമുള്ളവരാണ് മോഹൻലാൽ ഉൾപ്പെടെ മുതിർന്ന താരങ്ങൾ.
ഷെയ്ൻ നിഗമിെൻറ പക്വതയില്ലാത്ത നടപടികളെ തുറന്ന് എതിർക്കുേമ്പാൾതന്നെ പൂർണമായി മാറ്റിനിർത്തുന്നതിനോട് സിനിമയിലെ തലമുതിർന്ന പലരും യോജിക്കുന്നില്ല. വളർന്നുവരുന്ന ഒരുകലാകാരെൻറ ഭാവി നശിപ്പിക്കരുതെന്നാണ് ഇവരുടെ നിലപാട്. എന്നാൽ, നിർമാതാക്കൾ അനുകൂലമായി പ്രതികരിച്ചിട്ടില്ല.
ഷെയ്ൻ അഭിനയിക്കുന്ന ‘വെയിൽ’, ‘ഖുർബാനി’ സിനിമകൾ ഉപേക്ഷിക്കാനുള്ള തീരുമാനത്തിൽനിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് ഡയറക്ടേഴ്സ് യൂനിയൻ ഫെഫ്കക്ക് കത്ത് നൽകിയിട്ടുണ്ട്. നടന് തിരുത്താൻ അവസരം നൽകണമെന്നും പ്രശ്നപരിഹാരത്തിന് സംഘടന ഇടപെടണമെന്നുമാണ് ആവശ്യം. സമവായ ചർച്ച വേണമെന്നാവശ്യപ്പെട്ട് നിർമാതാക്കളുടെ സംഘടനക്കും ‘അമ്മ’ക്കും ഫെഫ്ക കത്ത് നൽകുമെന്നാണ് അറിയുന്നത്.
ഇതിനിടെ, സിനിമ സെറ്റുകളിൽ ലഹരി ഉപയോഗം വ്യാപകമാണെന്ന ആരോപണത്തിന് നിർമാതാക്കൾ തെളിവ് നൽകണമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.