കൊച്ചി: നടൻ ദിലീപ് പ്രതിയായ പീഡനക്കേസിൽ വിചാരണ നടത്താൻ പ്രേത്യക കോടതിയും വനിത ജഡ്ജിയും വേണമെന്ന നടിയുടെ ആവശ്യത്തിന് പിന്തുണയുമായി സർക്കാർ ഹൈകോടതിയിൽ. പീഡനത്തിനിരയായ നടിയുടെ ആവശ്യം അനുവദിക്കുന്നതിൽ തടസ്സമില്ലെന്ന് സർക്കാർ കോടതിയെ രേഖാമൂലം അറിയിച്ചു. ഇതേ ആവശ്യമുന്നയിച്ച് യുവനടി സമര്‍പ്പിച്ച ഹരജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
ഇത് സെന്‍സേഷനല്‍ കേസാണെന്നും മാധ്യമങ്ങളില്‍ ധാരാളം വാര്‍ത്ത വന്നതിനാലും പുതിയ ഹരജികള്‍ നിരന്തരം വരുന്നതിനാലും വിചാരണ അതിവേഗം പൂര്‍ത്തിയാക്കണമെന്നാണ് നിലപാടെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തിൽ പറയുന്നു. വിചാരണ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാന്‍ പ്രത്യേക കോടതിയും വനിത ജഡ്ജിയും ആവാം. അതിവേഗവും രഹസ്യവുമായ വിചാരണ ആവശ്യപ്പെട്ട് നടി സമര്‍പ്പിച്ച നിവേദനം ഹൈകോടതി രജിസ്ട്രാർ ജനറലിന് കൈമാറിയിരുന്നു.
ഇൗ വിഷയത്തിൽ ബന്ധപ്പെട്ട് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിക്ക് ഉചിത നിര്‍ദേശം നല്‍കിയതായി രജിസ്ട്രാര്‍ ജനറല്‍ അറിയിച്ചതായും സർക്കാർ വ്യക്തമാക്കി. സര്‍ക്കാര്‍ തലത്തില്‍ എടുത്ത തീരുമാനം രജിസ്ട്രാർ ജനറലിനെ അറിയിക്കാന്‍ സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്കി. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് അടുത്തമാസം മൂന്നിലേക്ക് മാറ്റി.
അന്വേഷണം സി.ബി.െഎക്ക് വിടണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നതും അടുത്തമാസം മൂന്നിലേക്ക് മാറ്റിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട സത്യം പുറത്തുെകാണ്ടുവരാൻ സംസ്ഥാന പൊലീസിെൻറ നിയന്ത്രണമില്ലാത്ത സി.ബി.ഐ പോലുള്ള ഏജന്‍സി അന്വേഷിക്കണമെന്നാണ് ദിലീപിെൻറ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.