അങ്കമാലി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിെൻറ കുറ്റപത്രം മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുത്തുവെന്ന നടൻ ദിലീപിെൻറ പരാതിയിൽ അങ്കമാലി കോടതിയിൽ വാദം പൂർത്തിയായി. 23ന് വിധി പറയും.
നവംബർ 22നാണ് അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂർ സി.െഎ ബൈജു പൗേലാസ് അങ്കമാലി കോടതിയിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്. ഇത് പൊലീസ് പരിശോധിക്കുംമുമ്പ് മാധ്യമങ്ങൾക്ക് നൽകിയെന്നും അത് തെളിവുകൾ നശിപ്പിക്കുന്നതിനും സാക്ഷികളെ സ്വാധീനിക്കുന്നതിനും മറ്റും കാരണമായെന്നുമായിരുന്നു ദിലീപിെൻറ പരാതി. എന്നാൽ, കുറ്റപത്രത്തിലെ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകിയിട്ടില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
ദിലീപ് ഉൾപ്പെടെ ആകെ 13 പേരെ പ്രതികളാക്കിയാണ് അനുബന്ധ കുറ്റപത്രം.
അതിനിടെ, കുറ്റപത്രം കോടതി സ്വീകരിച്ചതിനാൽ ദിലീപിനോടും മറ്റ് പ്രതികളോടും ചൊവ്വാഴ്ച കോടതിയിൽ നേരിട്ട് ഹാജരാകാൻ സമൻസ് അയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.