കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ നടൻ ദിലീപിനെ എട്ടാം പ്രതിയാക്കി ചൊവ്വാഴ്ച കുറ്റപത്രം സമർപ്പിക്കും. ആദ്യ കുറ്റപത്രത്തിന് അനുബന്ധമായി ഗൂഢാലോചന കേസിലെ കുറ്റപത്രമാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കുക. ഗൂഢാലോചനക്കേസിൽ ദിലീപിനെയും പൾസർ സുനി എന്ന സുനിൽകുമാറിനെയും മാത്രമേ പ്രതികളാക്കിയിട്ടുള്ളൂ.
സിനിമ മേഖലയിൽനിന്നുള്ളവരുടേതടക്കം മുന്നൂറിലധികം സാക്ഷിമൊഴികൾ കുറ്റപത്രത്തിൽ ചേർത്തിട്ടുണ്ട്. ഫോൺ വിളികളുടേത് ഉൾപ്പെടെ 450ലധികം രേഖകളും കുറ്റപത്രത്തോടൊപ്പം സമർപ്പിക്കും. വിചാരണ വേഗത്തിലാക്കാൻ പ്രത്യേക കോടതി സ്ഥാപിക്കണമെന്ന ആവശ്യവും അന്വേഷണ സംഘം ഉന്നയിക്കും. തെൻറ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിെൻറ ഉദ്ഘാടനത്തിന് ദുബൈയിൽ പോകാൻ പാസ്പോർട്ട് വിട്ടുനൽകണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് കുറ്റപത്രം സമർപ്പിക്കാൻ പൊലീസ് നടപടി ഉൗർജിതമാക്കിയത്. ദിലീപിന് പാസ്പോർട്ട് വിട്ടുകൊടുക്കുന്നതിനെ കോടതിയിൽ ശക്തമായി എതിർക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
ജാമ്യവ്യവസ്ഥ ഇളവ് ചെയ്താൽ സാക്ഷികളെ സ്വാധീനിക്കുമെന്നാണ് പൊലീസ് വാദം. ആകെ 11 പ്രതികളാണുള്ളത്. കൃത്യം നടത്തിയതിനും പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചതിനും ആദ്യ കുറ്റപത്രത്തിൽ പ്രതികളാക്കപ്പെട്ട ഏഴുപേരെയും പുതിയതിലും നിലനിർത്തും. ദിലീപിെൻറ ഭാര്യ കാവ്യ മാധവൻ, സുഹൃത്ത് നാദിർഷ, ഡ്രൈവർ അപ്പുണ്ണി എന്നിവരെ പ്രതികളാക്കിയിട്ടില്ല. ദിലീപിനെ ഒന്നാം പ്രതിയാക്കാൻ ആദ്യം ആലോചിച്ചിരുന്നെങ്കിലും പിന്നീട് വേണ്ടെന്ന് വെക്കുകയായിരുന്നു.
ദിലീപിെൻറ നിർദേശങ്ങൾ അപ്പാടെ അനുസരിക്കുകയാണ് സുനി ചെയ്തത്. ഇൗ സാഹചര്യത്തിൽ ആക്രമിച്ചയാൾക്കും ആക്രമിക്കാൻ നിർദേശിച്ചയാൾക്കും തുല്യ പങ്കാളിത്തമാണെന്നാണ് പൊലീസ് വിലയിരുത്തൽ. കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി ചില കാര്യങ്ങളിൽ വ്യക്തത വരുത്താൻ ദിലീപ്, സഹോദരൻ അനൂപ് എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് വീണ്ടും ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ഫെബ്രുവരി 17ന് തൃശൂരിൽനിന്ന് കൊച്ചിയിലേക്ക് വരുേമ്പാൾ അങ്കമാലിയിലാണ് നടി ആക്രമിക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.