തിരുവനന്തപുരം: മഹാരാജാസ് കോളജിൽ കൊലെചയ്യപ്പെട്ട എസ്.എഫ്.െഎ നേതാവ് അഭിമന്യുവിെൻറ ജീവിതം സിനിമയാകുന്നു. ‘നാൻ പെറ്റ മകൻ’എന്നാണ് സിനിമയുടെ പേര്. സിനിമയുടെ പേര് പ്രഖ്യാപനം അഭിമന്യുവിെൻറ പിതാവ് മനോഹരനും മാതാവ് ഭൂപതിയും ചേർന്ന് ശനിയാഴ്ച തിരുവനന്തപുരത്ത് നിർവഹിച്ചു.
അഭിമന്യുവിെൻറ മാതാപിതാക്കളുടെ നഷ്ടത്തിന് പകരമായി ഒന്നും നൽകാനാകില്ലെന്ന് ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു. സജി എസ്. പാലമേലാണ് റെഡ് സ്റ്റാർ മൂവീസിനുവേണ്ടി ‘നാൻ പെറ്റ മകെൻറ’രചനയും സംവിധാനവും നിർവഹിക്കുന്നത്.
നടൻ മിനോണാണ് അഭിമന്യുവാകുന്നത്. ഇന്ദ്രൻസാണ് അഭിമന്യുവിെൻറ പിതാവ് മനോഹരെൻറ വേഷം അവതരിപ്പിക്കുന്നത്. സീമ ജി. നായരാണ് മാതാവായി എത്തുന്നത്. അഭിമന്യുവിെൻറ പ്രിയപ്പെട്ട അധ്യാപികയായിരുന്ന ജൂലിയെ അവതരിപ്പിക്കുന്നത് മഹാരാജാസിലെ മുൻ വിദ്യർഥിനി കൂടിയായ നടി സരയുവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.