'പ്രേമ'ത്തിന് തെറ്റിയിട്ടില്ലെന്ന് അല്‍ഫോന്‍സ് പുത്രന്‍

'പ്രേമം' എന്ന ചിത്രത്തില്‍ തനിക്ക് തെറ്റ് പറ്റിയിട്ടില്ളെന്ന് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. ചിത്രത്തിലെ ഒരു കഥാപാത്രം ഒരാളെ നോക്കി ' ദേ കറുത്ത ഹൃത്വിക് റോഷന്‍' എന്ന് പറയുന്ന രംഗമുണ്ട്. ഇതിനെതിരെ വ്യാപക വിമര്‍ശമാണ് ഉയര്‍ന്നത്. 1999 കാലഘട്ടത്തെ രംഗമാണ് ചിത്രീകരിച്ചതെന്നും ഹൃത്വിക് റോഷന്‍ നായകനായ ചിത്രം ട കഹോനാ പ്യാര്‍ഹെ' 2000ത്തിലാണ് റിലീസായതെന്നാണ് സിനിമ കണ്ടിറങ്ങിയ ആരാധകരുടെ ആരോപണം. ഇത് ചിത്രത്തിലെ തെറ്റാണെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണമാണ് നടന്നത്. എന്നാല്‍ 2000 കാലഘട്ടത്തിലെ രംഗമാണ് ചിത്രീകരിച്ചതെന്നും തനിക്ക് തെറ്റ് പറ്റിയിട്ടില്ളെന്നും സംവിധായകന്‍ ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചു. തെളിവായി ചിത്രത്തിലെ രംഗവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ജോര്‍ജ് മേരിക്കെഴുതുന്ന കത്തില്‍ തിയതി 2000ത്തിലേതെന്ന് മനസിലാകുന്ന ഫോട്ടോയാണ് അല്‍ഫോന്‍സ് പോസ്റ്റ് ചെയ്തിരിക്കുന്നത്.


 

 

I had got nearly 300 tags with 1999 and hrithik Roshan...Please watch my movie once again. Don't insult us with your ignorance.

Posted by Alphonse Puthren on Tuesday, June 9, 2015

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.