പാരിസ്: ഫ്രാൻസിലെ ചലച്ചിത്ര ഇതിഹാസം ഡാനിയേലാ ദാറ്യൂക്സ് നൂറാം വയസ്സിൽ വിടവാങ്ങി. പാരിസിലെ വസതിയിലായിരുന്നു അന്ത്യം. രൂപഭംഗിയും അഭിനയമികവുംെകാണ്ട് 1930കളിൽ അവർ അന്തർദേശീയ ശ്രദ്ധ പിടിച്ചുപറ്റി. എന്നാൽ, നാസികൾക്കുവേണ്ടി അഭിനയിക്കുന്നുവെന്ന പ്രതിച്ഛായ വന്നതോടെ ശത്രുവിെൻറ സഹകാരി എന്ന മുദ്ര പതിഞ്ഞു. പിന്നീടുണ്ടായ സംഭവവികാസങ്ങളെ തുടർന്ന് ഭർത്താവുമായി വേർപിരിഞ്ഞു.
ജർമനിയുടെ പിന്തുണയോടെ നടത്തുന്ന ചലച്ചിത്ര സ്റ്റുഡിയോയിൽനിന്ന് വിട്ട് ഇവർ വ്യാജപേരിൽ ഒളിവുജീവിതം തുടർന്നു. മൂന്നു വർഷത്തിനുശേഷം സിനിമ ലോകത്തേക്ക് തിരിച്ചുവന്ന അവർ മാക്സ് ഒാഫൽസ്, ലാ റോൻഡെ, മാഡം ഡി റൂയ് ബ്ലാസ് തുടങ്ങിയ ചിത്രങ്ങളിൽ മികച്ച അഭിനയം കാഴ്ചവെച്ചു. കഴിഞ്ഞ എട്ടുവർഷത്തിനപ്പുറംവരെ 140ലേറെ സിനിമകളിലും ടെലിവിഷൻ നാടകങ്ങളിലും അവർ വേഷമിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.