ന്യൂഡൽഹി: ഉത്തർപ്രദേശിൽ പൊലീസ് അതിക്രമങ്ങളിൽൽ സുപ്രീംകോടതി സ്വമേധയാ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ബോളിവുഡ് താരങ്ങൾ ആവശ്യപ്പെട്ടു. രാജ്യമില്ലെങ്കിൽ പിന്നെ ബോളിവുഡില്ലെന്നും ഉത്തർപ്രദേശുമായി ഹിന്ദി സിനിമക്ക് അഭേദ്യമായ ബന്ധമുണ്ടെന്നും ഒാർമിപ്പിച്ചാണ് സ്വര ഭാസ്കറിെൻറയും സീഷാൻ അയ്യൂബിെൻറയും നേതൃത്വത്തിൽ ബോളിവുഡ് താരങ്ങൾ നിഷ്പക്ഷ അന്വേഷണത്തിനായി രംഗത്തുവന്നത്.
ജനങ്ങളോട് പ്രതികാരം ചെയ്യാൻ യോഗി ആദിത്യനാഥിന് ഭരണഘടനയോ രാജ്യത്തെ നിയമസംവിധാനമോ അനുമതി നൽകിയിട്ടില്ലെന്നും വ്യാഴാഴ്ച ഡൽഹിയിലെ പ്രസ്ക്ലബ് ഓഫ് ഇന്ത്യയിൽ നടന്ന വാർത്തസമ്മേളനത്തിൽ സ്വരഭാസ്കർ പറഞ്ഞു. അതിക്രമം നടക്കുന്നുണ്ടെങ്കിൽ അതിനെ നിയമം ഉപയോഗിച്ച് നേരിടുകയാണ് സർക്കാർ ചെയ്യേണ്ടത്. എന്നാൽ, ഒരു സമുദായത്തിന് നേരെയുള്ള പക്ഷപാതപരമായ നടപടിയാണുണ്ടാകുന്നത്. ഇതിൽ സംസ്ഥാന പൊലീസ് പ്രതിസ്ഥാനത്തുള്ളതു കൊണ്ടാണ് കോടതി ഇടപെടൽ ആവശ്യപ്പെടുന്നതെന്ന് സ്വര ഭാസ്കർ പറഞ്ഞു.
ഇത്രയും അതിക്രമങ്ങൾ അരങ്ങേറിയിട്ടും സൽമാൻ ഖാനും ഷാരൂഖ് ഖാനും ആമിർ ഖാനും അടക്കം പ്രധാനമന്ത്രി മോദിയുടെ വിരുന്നിൽ പെങ്കടുത്തവരാരും ശബ്ദിക്കാത്തത് അവസരം നഷ്ടപ്പെടുമെന്ന് ഭയന്നാണോ എന്ന് ചോദ്യത്തിന് തങ്ങൾ അവസരമില്ലാത്തവരായതു കൊണ്ടാണോ ശബ്ദിക്കുന്നതെന്ന് സ്വര തിരിച്ചുചോദിച്ചു. സംസാരിക്കാത്തവരെ കുറിച്ച് ചർച്ചചെയ്യുന്നതിന് പകരം ആരെങ്കിലും ശബ്ദിച്ചുവെങ്കിൽ അത് ജനങ്ങളിലെത്തിക്കുകയും ആ ശബ്ദം കേൾപ്പിക്കുകയുമാണ് വേണ്ടതെന്ന് സീഷാൻ കൂട്ടിേച്ചർത്തു. രാജ്യത്തിനു മുമ്പിൽ വലിയ ചോദ്യങ്ങളുണ്ട്. പൊലീസ് അതിക്രമെത്ത അപലപിച്ചുള്ള താരങ്ങളുടെ വിഡിയോ ക്ലിപ്പുകളും വാർത്തസമ്മേളത്തിൽ സ്വര ഭാസ്കറും സീഷാനും വാർത്തസമ്മേളനത്തിൽ പങ്കുവെച്ചു. സിനിമ പ്രവർത്തകരായ അനുരാഗ് കശ്യപ്, അപർണ സെൻ, വിക്രമാദിത്യ മൊട്വാനെ, കുബ്ബറ സേട്ട്, അലൻക്രിത ശ്രീവാസ്തവ, കൊങ്കണ സെൻ ശർമ, മല്ലിക ദുവ തുടങ്ങിയവർ ഒപ്പിട്ട പ്രസ്താവന വാർത്തസമ്മേളനത്തിൽ സ്വര ഭാസ്കർ വായിച്ചു. സമാധാനപരമായി സമരം ചെയ്യാനുള്ള ജനങ്ങളുടെ അവകാശം നിഷേധിച്ച് പൊലീസും സർക്കാറുമാണ് സംഘർഷത്തിനുള്ള വഴി ഒരുക്കിയതെന്ന് പ്രസ്താവന തുടർന്നു.
പൊലീസുകാർ കലാപകാരികളെപ്പോലെ പെരുമാറിയെന്ന് വ്യക്തമാക്കുന്ന നിരവധി വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ നിഷ്പക്ഷ അന്വേഷണമാണ് നടക്കേണ്ടത്. ഇപ്പോഴത്തെ ഉത്തർപ്രദേശ് സർക്കാറിെന നയിക്കുന്നത് വർഗീയ വികാരമാണ്. അതുകൊണ്ട് അവരുെട മേൽേനാട്ടത്തിലുള്ള ഒരു അന്വേഷണത്തിലും വിശ്വാസമില്ല.
ഉത്തർപ്രദേശിൽ മാധ്യമങ്ങൾ റിപ്പോർട്ട് പ്രകാരം 18 പേർ മരിച്ചുെവന്നാണ്. കൂടുതൽ പേരും വെടിയേറ്റാണ് മരിച്ചത്. കൊലപാതകങ്ങളെ അപലപിക്കുകയാണ്. ഇരകൾക്ക് എത്രയും വേഗം നീതി ലഭ്യമാക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.