ന്യൂഡൽഹി: ഉന്നത ജാതിക്കാർക്കെതിരെ വിമർശനമുള്ള ആയുഷ്മാൻ ഖുറാനയുടെ സിനിമ ‘ആർട്ടിക്ൾ 15’ പ്രദർശിപ്പിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ബ്രാഹ്‌മണ സമാജ് സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. ബദായൂൻ മാനഭംഗത്തിെൻറയും ഉ നയിലെ ദലിത് പീഡനത്തിെൻറയും പശ്ചാത്തലത്തിൽ ദലിതുകൾക്കെതിരായ അതിക്രമങ്ങൾ പ്രമേയമാക്കിയ സിനിമയാണ് ആർട്ടിക്ൾ 15.
സിനിമയുടെ പേരിനും ഉള്ളടക്കത്തിനുമെതിരെ ഉചിതമായ വേദിയെ സമീപിക്കാൻ ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ഹരജിക്കാരോട് പറഞ്ഞു. ‘അനുഛേദം 15’ എന്ന പേര് വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്നത് പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള 1950ലെ നിയമത്തിെൻറ ലംഘനമാണെന്നാണ് ബ്രാഹ്‌മണ സമാജ് ബോധിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.