മുംബൈ: തങ്ങൾ നേരിട്ട ലൈംഗിക അതിക്രമങ്ങൾ തുറന്നുപറയുന്ന സ്ത്രീകൾക്ക് െഎക്യദാർഢ്യവുമായി രാജ്യത്തെ പ്രമുഖ വനിത സംവിധായകർ. കുറ്റക്കാരെന്ന് തെളിയുന്നവരെ കൂട്ടി ഇനി സിനിമയെടുക്കാനില്ലെന്ന് കൊങ്കണ സെൻശർമ, നന്ദിതാ ദാസ്, മേഘ്ന ഗുൽസാർ, ഗൗരി ഷിൻഡെ, കിരൺ റാവു, റീമ കഗ്തി, സോയ അഖ്തർ എന്നിവരടക്കം 11 വനിത സംവിധായകർ പ്രഖ്യാപിച്ചു.
‘‘സ്ത്രീകൾ എന്ന നിലയിലും സിനിമസംവിധായകർ എന്ന നിലയിലും മീ ടൂ പ്രസ്ഥാനത്തെ ഞങ്ങൾ ഒന്നായി പിന്തുണക്കുന്നു. മുന്നോട്ടുവന്ന സ്ത്രീകൾക്ക് ഞങ്ങൾ പൂർണ പിന്തുണ പ്രഖ്യാപിക്കുന്നു. സ്വാഗതാർഹമായ ഒരു മാറ്റത്തിന് തിരികൊളുത്തിയ വിപ്ലവത്തിന് നാന്ദി കുറിച്ച അവരുടെ ധൈര്യത്തിന് ആദരവും അംഗീകാരവും അർപ്പിക്കുന്നു’’ -സംവിധായകർ പ്രസ്താവനയിൽ പറഞ്ഞു.
‘‘എല്ലാവർക്കും സുരക്ഷിതവും തുല്യവുമായ തൊഴിലന്തരീക്ഷം സൃഷ്ടിക്കാൻ ബോധവത്കരണമുണ്ടാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. കുറ്റക്കാരെന്ന് തെളിഞ്ഞവർക്കൊപ്പം പ്രവർത്തിക്കില്ലെന്നും തീരുമാനിച്ചിരിക്കുന്നു. മേഖലയിലെ എല്ലാ പ്രമുഖരും ഇൗ പാത പിന്തുടരണമെന്ന് ഞങ്ങൾ ആഹ്വാനം ചെയ്യുന്നു.’’ അലംകൃത ശ്രീവാസ്തവ, നിത്യ മെഹ്റ, രുചി നരായൻ, ഷൊണാലി ബോസ് എന്നിവരാണ് പ്രസ്താവനയിൽ ഒപ്പുവെച്ച മറ്റു സംവിധായകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.