മുംബൈ: മീ ടൂ ആരോപണത്തിൽ കുരുങ്ങിയ ബോളിവുഡ് ചിത്രം ‘ഹൗസ്ഫുൾ 4’െൻറ സംവിധായകൻ സാജിദ് ഖാൻ പിന്മാറിയതിനെ തുടർന്ന് ഫർഹദ് സംജി പകരക്കാരനായി എത്തുമെന്ന് നിർമാതാക്കൾ അറിയിച്ചു. മൂന്ന് യുവനടികളും ഒരു പത്രപ്രവർത്തകയുമാണ് സാജിദ് ഖാൻ പീഡിപ്പിച്ചെന്ന ആരോപണവുമായി രംഗത്തുവന്നത്.
ചിത്രത്തിൽ മുഖ്യറോളിലുള്ള അക്ഷയ്കുമാർ സംവിധായകനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. ആരോപണത്തിൽ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് താൻ വിട്ടുനിൽക്കാൻ തീരുമാനിച്ചതെന്ന് സംവിധായകൻ സാജിദ് ഖാൻ പ്രതികരിച്ചു. സത്യം പുറത്തുവരുന്നതുവരെ വിധി കൽപിക്കരുതെന്നും സാജിദ് അഭ്യർഥിച്ചു.
സാജിദ് ഖാനു പിന്നാലെ ‘മീ ടൂ’ കാമ്പയിനിൽ ലൈംഗികാതിക്രമ ആരോപണവിധേയനായ നടൻ നാന പടേകറും അക്ഷയ് കുമാർ നായകനായ ‘ഹൗസ്ഫുൾ 4’ ചിത്രത്തിൽനിന്ന് പിന്മാറി. തെറ്റായ ആരോപണ പശ്ചാത്തലത്തിൽ തെൻറ സാന്നിധ്യം മറ്റുള്ളവർക്ക് അസൗകര്യമാകരുതെന്ന് കരുതിയാണ് നാന പടേകർ പിന്മാറുന്നതെന്ന് അദ്ദേഹത്തിെൻറ ഒാഫിസ് പ്രസ്താവനയിൽ വ്യക്തമാക്കി.
സിനിമയിൽ ഭാഗമായവർെക്കതിരെ ആരോപണം ഉന്നയിക്കപ്പെട്ട സാഹചര്യത്തിൽ സത്യം വെളിപ്പെടുന്നതുവരെ ഷൂട്ടിങ് നിർത്തിവെക്കാൻ അക്ഷയ് കുമാർ കഴിഞ്ഞ ദിവസം നിർമാതാക്കളോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് സാജിദ് ഖാനും നാന പടേകറും സിനിമയിൽനിന്ന് പിന്മാറിയത്. നടി തനുശ്രീ ദത്തയാണ് നാന പടേകർെക്കതിരെ ആരോപണം ഉന്നയിച്ചത്. മുംബൈ പൊലീസിൽ ഇവർ പരാതിയും നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.