കറാച്ചി: ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ നായകനായ ‘ബജ്റംഗി ഭായ്ജാന്'പാകിസ്താനില്‍ പ്രദര്‍ശനാനുമതി. ഇന്ത്യ-പാക് ബന്ധങ്ങള്‍ പ്രമേയമാകുന്ന ഇന്ത്യന്‍ സിനിമക്ക് ആദ്യമായാണ് പാകിസ്താന്‍ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കുന്നത്. അടുത്തിടെ സല്‍മാന്‍ നായകനായ ഏക് താ ടൈഗര്‍, സെയ്ഫ് അലി ഖാന്‍ നായകനായ ഏജന്‍റ് വിനോദ്, ഹൈദര്‍, ബേബി, തേരെ ബിന്‍ ലാദിന്‍ എന്നീ സിനിമകള്‍ക്ക് പാക് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനത്തിന് അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍, ഈ വരുന്ന പെരുന്നാള്‍ ദിനത്തില്‍ ബജ്റംഗി ഭായ്ജാന്‍ പ്രദര്‍ശനത്തിനത്തെുമാണ് വിവരം.
ഇന്ത്യയില്‍ ഒറ്റപ്പെട്ടു പോയ, സംസാരശേഷിയില്ലാത്ത പാക് പെണ്‍കുട്ടിയെ സ്വന്തം രാജ്യത്ത് എത്താന്‍ ഇന്ത്യന്‍ യുവാവ് സഹായിക്കുന്നതാണ് ചിത്രത്തിലെ പ്രമേയം. കബീര്‍ ഖാനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ദേശീയ സുരക്ഷാ ഏജന്‍സിയിലേയും ഫിലിം ക്രിട്ടിക്സ് അംഗങ്ങളും ഉള്‍പ്പെട്ട സമിതിയാണ് ചിത്രത്തിന് സെന്‍സര്‍ അംഗീകാരം നല്‍കിയതെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം ചെയര്‍മാന്‍ മുബഷിര്‍ ഹസന്‍ പറഞ്ഞു. എത്ര സമയം പ്രദര്‍ശിപ്പിക്കാമെന്നത് ബോര്‍ഡ് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, ചെറിയ പെരുന്നാളിന് ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, പാക് അധീന പഞ്ചാബില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് ലാഹോര്‍ സെന്‍സര്‍ ബോര്‍ഡില്‍നിന്നും ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ളെന്ന് എവര്‍ റെഡി പിക്ചേസ് ചീഫ് എക്സിക്യൂട്ടീവ് സതീഷ് ആനന്ദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.