പ്രതീകാത്മക ചിത്രം
ബംഗളൂരു: ബി.ജെ.പി.നേതാവ് യോഗിഷ് ഗൗഡറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കോൺഗ്രസ് എം.എൽ.എ. വിനയ് കുൽക്കർണി ഉൾപ്പെടെ 16 പേർക്ക് പ്രത്യേക കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ജഡ്ജി സന്തോഷ് ഗജാനന ഭട്ടാണ് വിധി പ്രസ്താവിച്ചത്. ഗൗഡറിനെ കൊലപ്പെടുത്തിയ കേസിൽ 17 പ്രതികളും കുറ്റക്കാരാണെന്ന് ബുധനാഴ്ച കോടതി വിധിച്ചിരുന്നു.
കേസിൽ കുറ്റക്കാരായ എല്ലാവർക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചുകൊണ്ട് വെള്ളിയാഴ്ച കോടതി ശിക്ഷ വിധിച്ചു. ധാർവാഡ് ജില്ലയിലെ ഹെബ്ബള്ളി ജില്ലാ പഞ്ചായത്ത് നിയോജകമണ്ഡലത്തിൽ നിന്നുള്ള ബി.ജെ.പി അംഗമായ യോഗിഷ് ഗൗഡർ 2016ലാണ് കൊല്ലപ്പെട്ടത്. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം കൊലപാതകം, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ശിക്ഷ.
സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്‍ (സി.ബി.ഐ) അന്വേഷണ ഉദ്യോഗസ്ഥര്‍ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. ശിക്ഷ ഇളവ് കൂടാതെ മരണം വരെ ജീവപര്യന്തം തടവ് നൽകണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ ശിവാനന്ദ പെർലയും എസ്. ഹേമഹാദും വാദിച്ചു.
2016 ജൂൺ 15 ന് ധാർവാഡിലെ ജിമ്മിൽ വെച്ചാണ് ബി.ജെ.പി ജില്ലാ പഞ്ചായത്ത് അംഗമായ യോഗിഷ് ഗൗഡറെ വെട്ടിക്കൊലപ്പെടുത്തിയത്.
തുടക്കത്തിൽ ലോക്കൽ പൊലീസാണ് അന്വേഷണം നടത്തിയതെങ്കിലും പിന്നീട് 2019 ൽ കേസ് സി.ബി.ഐ.ക്ക് കൈമാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.