മംഗളൂരു: വിളിപ്പുറത്ത് കുതിച്ചെത്തിയ അഗ്നിരക്ഷ സേന തീയണക്കാൻ നടത്തിയ ശ്രമം അപഹാസ്യമായി. വെള്ളമില്ലാത്ത ടാങ്കുമായായിരുന്നു വരവ്. ആദി ഉഡുപ്പിയിൽ ഹോട്ടലിലുണ്ടായ അഗ്നിബാധ വിവരം നഗരസഭ കൗൺസിലർ സുന്ദർ കെലമാഡിയാണ് സേനയെ അറിയിച്ചത്.
ഒന്നര കിലോമീറ്റർ അപ്പുറത്തുനിന്ന് അഗ്നിരക്ഷസേന എത്തി. അപ്പോഴാണ് വെള്ളമില്ലാത്തത് ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന്, വെള്ളം നിറക്കാൻ മൽപെയിലേക്ക് അഗ്നിരക്ഷ സേന പോയതിന് പിന്നാലെ ശക്തമായ മഴ പെയ്തു. ഇതിൽ തീ അണയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.