നാരായണ നായിക്
മംഗളൂരു: ബെറ്റമ്പാടി ഗ്രാമത്തിലെ ഗുമ്മട്ടെഗഡ്ഡെയിൽ കുരുമുളക് പറിക്കുന്നതിനിടെ തെങ്ങിൽനിന്ന് വീണ് വിരമിച്ച പ്രധാനാധ്യാപകൻ മരിച്ചു. ബെട്ടമ്പാടി ഗ്രാമത്തിലെ ഗുമ്മട്ടെഗഡ്ഡെ സ്വദേശിയായ നാരായണ നായിക് പൈന്റിമുഗെരുവാണ് (63) മരിച്ചത്. വീടിന് മുന്നിലുള്ള തെങ്ങിൽ പടർന്ന മുളകുപറിക്കാൻ അലൂമിനിയം ഏണിയിൽ കയറുന്നതിനിടെ വഴുതി ഏണിക്കൊപ്പം വീണു. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ നാരായണ നായിക്കിനെ ഉടൻ പുത്തൂർ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
എന്നാൽ, വഴിമധ്യേ അദ്ദേഹം മരിച്ചു. ഭാര്യയും രണ്ട് ആൺമക്കളുമുണ്ട്. ബഡഗന്നൂരിലെ ഗവ. സ്കൂളിൽനിന്ന് പ്രധാനാധ്യാപകനായി വിരമിച്ച നാരായണ നായിക് പദുമലെ ശ്രീ കോവ് ശാസ്താര വിഷ്ണു മൂർത്തി ക്ഷേത്രത്തിലെ ബ്രഹ്മകലശോത്സവ കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.