ബംഗളൂരു: യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിന് സിർവാർ പൊലീസ് സ്റ്റേഷനിലെ രണ്ട് ഹെഡ് കോൺസ്റ്റബിൾമാരെയും അത്രയും കോൺസ്റ്റബിൾമാരെയും പൊലീസ് സൂപ്രണ്ട് അരുണാങ്ഷു ഗിരി സസ്‌പെൻഡ് ചെയ്തു. ഹെഡ് കോൺസ്റ്റബിൾമാരായ ഭീംറെഡ്ഡി, വീരേഷ്, കോൺസ്റ്റബിൾമാരായ ദേവരാജ്, നാഗരാജ് എന്നിവർക്കെതിരെയാണ് നടപടി.
ആഗസ്റ്റ് 19 ന് വൈകുന്നേരം മകളെ കാണാതായതിനെത്തുടർന്ന് സിർവാർ പൊലീസ് സ്റ്റേഷനിൽ രക്ഷിതാക്കൾ പരാതി നൽകിയെങ്കിലും ഗൗനിച്ചില്ല . വൈകുന്നേരം ഏഴ് മണിയോടെയാണ് 21കാരിയെ നാല് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. വിട്ടയച്ചാൽ സംഭവം പുറത്തുപറയുമെന്ന് ഭയന്ന് കൊലപ്പെടുത്തി എന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കണ്ടെത്താൻ അന്വേഷണം നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.