മംഗളൂരു: പുത്തൂരിൽ ഓട്ടോ ഡ്രൈവറെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെതുടർന്ന് രണ്ട് ട്രാഫിക് പൊലീസുകാർക്ക് സസ്‌പെൻഷൻ. എ.എസ്.ഐ ചിദാനന്ദ റൈ, ഹെഡ് കോൺസ്റ്റബിൾ എ.കെ. ഷെയ്ൽ എന്നിവർക്കെതിരെയാണ് നടപടി.
വെള്ളിയാഴ്ച വൈകീട്ട് മണി-മൈസൂരു ഹൈവേയുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡരികിൽ ഡാർബെക്ക് സമീപം പൊലീസ് ഓട്ടോ തടഞ്ഞുനിർത്തി മോശം ഭാഷയിൽ സംസാരിക്കുന്നതും കുരിയ ഗ്രാമവാസിയായ ഓട്ടോ ഡ്രൈവർ ബഷീറിനെ ആക്രമിക്കുന്നതും വൈറലായ ദൃശ്യങ്ങളിൽ കാണാം.കൈകാണിച്ചിട്ട് ഓട്ടോ നിർത്താതെ പോയി എന്നാണ് പൊലീസ് ഭാഷ്യം.
തുടർന്ന് വാഹനം പിന്തുടർന്ന് മർദിക്കുകയായിരുന്നു. ഡാർബെയിലെ ബൈപാസ് റോഡിന് സമീപം ഓട്ടോ പാർക്ക് ചെയ്‌ത് ഫോണിൽ സംസാരിക്കുന്നതിനിടെ പൊലീസ് ബൈക്കിൽ മുന്നിലെത്തിയിരുന്നതായി ഡ്രൈവർ പറഞ്ഞു. സംസാരം കഴിഞ്ഞശേഷം താൻ ഓട്ടോയെടുത്തുപോയി. ഉടൻ പൊലീസുകാർ തന്നെ പിന്തുടർന്ന് പ്രകോപനമില്ലാതെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തതായും ഡ്രൈവർ വ്യക്തമാക്കി. ഡ്രൈവർ ആശുപത്രിയിൽ ചികിത്സതേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.