മാലിക് അബൂബക്കർ
മംഗളൂരു: ഉള്ളാൾ ദേരളക്കട്ടെയിലെ സ്വകാര്യ കോളജ് വിദ്യാർഥിയെ കാണാതായതായി പരാതി ലഭിച്ചതിനെതുടർന്ന് ഉള്ളാൾ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. പാലക്കാട് സ്വദേശികളായ റാബിയയുടെയും അബൂബക്കറിന്റെയും മകൻ മാലിക് അബൂബക്കറിനെയാണ് കാണാതായത്.
ബി.എൻ.വൈ.എസ് പഠനം നടത്തിക്കൊണ്ടിരുന്ന അദ്ദേഹം അബ്ദുൾ ഷെരീഫിന്റെ ഉടമസ്ഥതയിലുള്ള പി.ജി ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. ഈ മാസം 13ന് രാത്രി അത്താഴത്തിന് പുറത്ത് പോകുന്നുവെന്ന് പറഞ്ഞ് മാലിക് പി.ജിയിൽനിന്ന് ഇറങ്ങിപ്പോയിരുന്നു. പക്ഷേ, പിന്നീട് തിരിച്ചെത്തിയില്ല.
മാലിക്കിന്റെ മാതൃസഹോദരനായ ഫിസിയോതെറപ്പിസ്റ്റ് അസ്മൽ ടി.എ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.