ബംഗളൂരു: കര്‍ണാടകയില്‍ സ്വകാര്യ പുനരധിവാസ കേന്ദ്രത്തില്‍ രോഗിക്ക് ക്രൂര മർദനം. നെലമംഗല പൊലീസ് സ്റ്റേഷന് പരിധിയിലെ പുനരധിവാസ കേന്ദ്രത്തിലാണ് സംഭവം. കേന്ദ്രത്തിലെ സി.സി.ടി.വി യില്‍ പതിഞ്ഞ മർദന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
വിഡിയോയില്‍ ഒരാള്‍ രോഗിയെ വലിച്ചിഴക്കുകയും വടി കൊണ്ട് മര്‍ദിക്കുന്നതും മറ്റ് മൂന്നു പേര് കാഴ്ചക്കാരായി നില്ക്കുന്നതും കാണാം. മുന്‍പ് നടന്ന സംഭവത്തിന്റെ വിഡിയോ ഇപ്പോഴാണ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയത്. പുനരധിവാസ കേന്ദ്രത്തിലെ രോഗിയോട് വാര്‍ഡന്റെ വസ്ത്രങ്ങള്‍ കഴുകാനും ശുചി മുറി വൃത്തിയാക്കാനും പറഞ്ഞത് അനുസരിക്കാത്തതിനെ തുടര്‍ന്നാണ് മർദനമെന്നാണ് ആരോപണം.
സംഭവത്തിനെതിരെ പ്രതിഷേധമുയർന്നതിനെ തുടര്‍ന്നു പുനരധിവാസ കേന്ദ്രത്തിൽ പൊലീസ് പരിശോധന നടത്തി. ഉടമക്കും വാര്‍ഡനുമെതിരെ കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.