ബസ് പുഴയിൽ വീണ് ഒരാൾ മരിച്ചു

മംഗളൂരു: ബംഗളൂരു-മംഗളൂരു റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസ് തിങ്കളാഴ്ച പുലർച്ചെ പുഴയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു.  ഉത്തര കന്നട അങ്കോള അഗസൂറിനടുത്തുള്ള പാലത്തിന്റെ പാരപെറ്റ് മതിലിൽ ഇടിച്ച് ബസ് പുഴയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ അഞ്ചുപേർക്ക് ഗുരുതര പരിക്കേറ്റു.

18 യാത്രക്കാരുമായി പോയ ബസ് അമിത വേഗം കാരണമാണ് അപകടത്തിൽപെട്ടതെന്ന് കരുതുന്നു. 12 യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട്. ഗുരുതര പരിക്കേറ്റ വരെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരെ അങ്കോള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അങ്കോള പൊലീസ് സ്ഥലത്തെത്തി ക്രെയിനുകളുടെ സഹായത്തോടെ ബസ് വെള്ളത്തിൽനിന്ന് ഉയർത്തി. ബസ് വെള്ളത്തിൽനിന്ന് ഉയർത്തുന്നതിനിടെ, മരിച്ചയാളുടെ മൃതദേഹം കണ്ടെത്തിയെങ്കിലും ആളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.

Tags:    
News Summary - One death by bus fell into river

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.