എക്സൈസ് മന്ത്രി ആർ.ബി. തിമ്മപൂർ സംസാരിക്കുന്നു
ബംഗളൂരു: പ്രതിപക്ഷം നിയമസഭയിൽ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളുടെ പേരിൽ രാജിവെക്കേണ്ട കാര്യമില്ലെന്ന് എക്സൈസ് മന്ത്രി ആർ.ബി. തിമ്മപൂർ ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിപക്ഷത്തിന്റെ അഴിമതി ആരോപണങ്ങൾ വ്യാജവും രാഷ്ട്രീയ ഗൂഢാലോചനയുമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. പ്രതിപക്ഷം തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവുകളില്ല. പ്രതിപക്ഷം ആവശ്യപ്പെടുമ്പോഴെല്ലാം രാജിവെച്ചാൽ നമുക്ക് സർക്കാറിനെ നയിക്കാൻ കഴിയുമോ?
അവർ എല്ലാവരുടെയും രാജി ആവശ്യപ്പെടുന്നു, മുഖ്യമന്ത്രിയുടേത് പോലും. എല്ലാവരും രാജിവെക്കണോ? തെളിവ് എന്താണ്? രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി സർക്കാറിനെ അപകീർത്തിപ്പെടുത്താൻ താൻ അവരെ അനുവദിക്കില്ല. പ്രതിപക്ഷം തെറ്റ് ചെയ്യുന്നതിൽ മുഴുകുകയാണ്. ഒരുപക്ഷേ ചില സമ്മർദങ്ങൾക്ക് വഴങ്ങിയാവാം. ഒന്നും സംഭവിച്ചിട്ടില്ല. താൻ രാജിവെക്കുന്ന പ്രശ്നമേയില്ല. താൻ അങ്ങനെയൊരു തെറ്റ് ചെയ്തിട്ടില്ല. ആരോപണങ്ങൾക്ക് തെളിവുകളൊന്നുമില്ല. പ്രതിപക്ഷം ഉയർത്തിക്കാട്ടിയ ഓഡിയോയിൽ താൻ സംസാരിച്ചിട്ടുണ്ടോ?
ഏതെങ്കിലും ഉദ്യോഗസ്ഥൻ സംസാരിച്ചിട്ടുണ്ടോ? താൻ എന്തെങ്കിലും പറഞ്ഞോ? ഈ ഓഡിയോകളും വിഡിയോകളും എല്ലാം വ്യാജമാണ്. ഉദ്യോഗസ്ഥർ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവർ ഉത്തരവാദികളായിരിക്കും. അത്തരം ഉദ്യോഗസ്ഥർക്കെതിരെ താൻ ഉടൻ നടപടിയെടുക്കുകയും അവർക്കെതിരെ സസ്പെൻഷൻ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി സംസാരിച്ചോ എന്ന ചോദ്യത്തിന്, ഒന്നുമില്ല. അദ്ദേഹം എന്നോട് ഒന്നും ചോദിച്ചിട്ടില്ല, ഞാനും ഒന്നും പറഞ്ഞിട്ടില്ല എന്ന് തിമ്മാപൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.