ദേശീയ സീനിയർ ഗുസ്തി ചാമ്പ്യൻഷിപ് ഇന്നുമുതൽ

ബംഗളൂരു: ദേശീയ സീനിയർ ഗുസ്തി ചാമ്പ്യൻഷിപ്പിന് വെള്ളിയാഴ്ച ബംഗളൂരു കോറമംഗല ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കമാവും. കർണാടക റസ്‍ലിങ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പിന് ഞായറാഴ്ച സമാപനമാവും. കർണാടകയെ കൂടാതെ, കേരളം, തമിഴ്നാട്, ഹരിയാന, മണിപ്പുർ, മിസോറം, നാഗാലാൻഡ്, ജമ്മു-കശ്മീർ, ആന്ധ്ര, ചണ്ഡിഗഢ്, ഡൽഹി, ഛത്തിസ്ഗഢ്, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, പുതുച്ചേരി, പഞ്ചാബ്, രാജസ്ഥാൻ, തെലങ്കാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽനിന്നായി വിവിധ കാറ്റഗറികളിലായി 700ഓളം എൻട്രികളാണ് ലഭിച്ചതെന്ന് കർണാടക റസ്‍ലിങ് അസോസിയേഷൻ പ്രസിഡന്റ് ഗുണരഞ്ജൻ ഷെട്ടി അറിയിച്ചു. കർണാടകക്കായി 32 താരങ്ങൾ ഗോദയിലിറങ്ങും. രാവിലെ 9.30 മുതൽ ആരംഭിക്കും. സ്റ്റേഡിയത്തിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.

Tags:    
News Summary - National Senior Wrestling Championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.