ബംഗളൂരു: യുവാവിനൊപ്പം ഒളിച്ചോടിയ മകളെ കണ്ടെത്തുന്നതിൽ പൊലീസ് അനാസ്ഥ കാണിച്ചെന്നാരോപിച്ച് ചിത്രദുർഗ ഹോലൽക്കെരെ പൊലീസ് സ്റ്റേഷന് മുന്നിൽ ഗൃഹനാഥൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ഗിൽകെനഹള്ളിയിലെ അജ്ജയ്യ (45) ആണ് മരിച്ചത്.
മകൾ ഒരു യുവാവിനൊപ്പം ഒളിച്ചോടിയതിനെ തുടർന്ന് അജ്ജയ്യ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. മകളോട് സംസാരിക്കാൻ അനുവദിക്കണമെന്ന് അദ്ദേഹം പൊലീസിനോട് അപേക്ഷിച്ചിരുന്നു. എന്നാൽ പൊലീസുകാർ നിസ്സംഗത പാലിക്കുകയാണെന്നാരോപിച്ചാണ് ഇയാൾ പൊലീസ് സ്റ്റേഷനു മുന്നിൽ വിഷം കഴിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.