ബംഗളൂരു: കർഷകരിൽനിന്നും ഗ്രാമവാസികളിൽനിന്നുമുള്ള എതിർപ്പിനെത്തുടർന്ന് ഹെസറഘട്ടെ തടാകത്തിൽനിന്ന് നഗരത്തിലേക്ക് വെള്ളമെത്തിക്കാനുള്ള തീരുമാനം ബി.ഡബ്ല്യു.എസ്.എസ്.ബി പുനഃപരിശോധിച്ചേക്കും.
കഴിഞ്ഞദിവസം വിവിധ കർഷക സംഘടനകളുമായി നടത്തിയ ചർച്ചക്കുശേഷമാണ് തീരുമാനം പുനഃപരിശോധിക്കുമെന്ന് ബോർഡ് ചെയർമാൻ രാമപ്രസാദ് മനോഹർ ഉറപ്പുനൽകിയത്. ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന മഴ, ജലപ്രതിസന്ധി കുറക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീരുമാനമെടുക്കുന്നതിന് മുമ്പ് സർക്കാറുമായും കർഷകരുമായും ചർച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.