ലാൽബാഗ് പുഷ്പമേള മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തപ്പോൾ

ഇവിടെ പൂക്കൾ കഥ പറയുന്നു

ബംഗളൂരു: ലക്ഷക്കണക്കിന് പൂക്കൾ ഇവിടെ കഥകൾ പറയുന്നു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള 214ാമത് ലാല്‍ബാഗ് പുഷ്പമേള വെള്ളിയാഴ്ച തുടങ്ങി. വൈകീട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. ആഗസ്റ്റ് 15ന് സമാപിക്കും. ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പാണ് എല്ലാ വര്‍ഷവും സ്വാതന്ത്ര്യദിനത്തിനും റിപ്പബ്ലിക് ദിനത്തിനും ലാല്‍ബാഗില്‍ പുഷ്പമേള നടത്തുന്നത്. രാവിലെ പത്തു മുതല്‍ രാത്രി ഏഴു വരെയാണ് പ്രവേശന സമയം. പ്രവേശനം ലാല്‍ബാഗിന്റെ വെസ്റ്റ്, ഈസ്റ്റ് ഗേറ്റുകള്‍ വഴിയും സൗത്ത് എന്‍ഡ് സര്‍ക്കിള്‍ വഴിയുമാണ്. മുതിർന്നവര്‍ക്ക് ഇടദിവസങ്ങളില്‍ 70 രൂപയും വാരാന്ത്യങ്ങളില്‍ 80 രൂപയുമാണ് ടിക്കറ്റ് നിരക്ക്. കുട്ടികള്‍ക്ക് 30 രൂപ. തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം സൗജന്യം. വിധാൻസൗധ കെട്ടിടം പണികഴിപ്പിച്ച മുന്‍ മുഖ്യമന്ത്രി കെങ്കല്‍ ഹനുമന്തയ്യയുടെ പുഷ്പങ്ങള്‍കൊണ്ടുള്ള മാതൃകയാണ് മുഖ്യ ആകര്‍ഷണം. 12 ദിവസത്തെ പുഷ്പമേളയില്‍ പത്തു ലക്ഷത്തോളം സന്ദര്‍ശകരെത്തുമെന്നാണ് പ്രതീക്ഷ.

Tags:    
News Summary - flower festival has started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.