പ്രശാന്ത്
മംഗളൂരു: പൊതുവേദിയിൽ പാടാൻ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിക്കുകയും ദൃശ്യം പുറത്തുവിട്ട് പണം തട്ടുകയും ചെയ്തു എന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. ദക്ഷിണ കന്നട ജില്ലയിലെ സുബ്രഹ്മണ്യ പഞ്ചായത്ത് മുൻ അംഗം പുത്തൂർ അർളപ്പദവിലെ പ്രശാന്ത് ഭട്ട് മനിലയാണ് (35) അറസ്റ്റിലായത്.
28കാരിയുടെ പരാതിയിലാണ് അറസ്റ്റ്. സമൂഹ മാധ്യമം വഴി പരിചയപ്പെട്ട പ്രശാന്തിന് താൻ പാടുന്ന രംഗം യുവതി കൈമാറിയിരുന്നു. വൻ സദസ്സിന് മുന്നിൽ പാടാൻ അവസരം വാഗ്ദാനം ചെയ്ത പ്രതി ലോഡ്ജിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു. ഇതിന്റെ ഫോട്ടോകൾ കാണിച്ച് ഏഴ് ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി.
25000 രൂപ നൽകി. എന്നാൽ, ഫോട്ടോകൾ യുവതിയുടെ ഭർത്താവിനും മാതാവിനും ഉൾപ്പെടെ ബന്ധുക്കൾക്ക് അയച്ചുകൊടുക്കുകയാണ് ചെയ്തത്. ഇതേത്തുടർന്ന് പരാതി നൽകുകയായിരുന്നു. വിവാഹിതനായ പ്രശാന്ത് ഭാര്യയുമായി അകന്നുകഴിയുകയാണെന്ന് കാർവാർ പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.