ബംഗളൂരു: വോട്ടർപട്ടികയിൽനിന്ന് കൂട്ടത്തോടെ വോട്ടർമാരെ വെട്ടിമാറ്റിയതുമായി ബന്ധപ്പെട്ട സി.ഐ.ഡി അന്വേഷണത്തോട് തെരഞ്ഞെടുപ്പ് കമീഷൻ സഹകരിക്കുന്നില്ലെന്ന് ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ പറഞ്ഞു. രാഹുൽ ഗാന്ധി വ്യാഴാഴ്ച ഡൽഹിയിൽ ഉന്നയിച്ച ആരോപണങ്ങളെ പിന്തുണച്ച് ബംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശിവകുമാർ.
‘രാഹുൽ ഗാന്ധി പറഞ്ഞത് വസ്തുതയാണ്. സത്യമാണ് വെളിപ്പെടുത്തിയത്. തെറ്റായ ഫോൺ നമ്പർ നൽകി ചില വോട്ടർമാരുടെ പേരുകൾ വെട്ടിപ്പിക്കാൻ ചിലർ ശ്രമം നടത്തി. എന്നാൽ, അതു ഞങ്ങൾ കണ്ടെത്തി. തെരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി കർണാടക സർക്കാർ നിയോഗിച്ച സി.ഐ.ഡി സംഘത്തോട് തെരഞ്ഞെടുപ്പ് കമീഷൻ സഹകരിക്കുന്നില്ല.
വോട്ടർമാരുടെ പേര് ഡിലീറ്റ് ചെയ്യാൻ ഉപയോഗിച്ച ഫോൺ നമ്പറുകളെ കുറിച്ച് വിവരം തേടിയെങ്കിലും തെരഞ്ഞെടുപ്പ് കമീഷൻ നൽകിയില്ല. സമാന സംഭവം കെ.ആർ പുരം നിയമസഭ മണ്ഡലത്തിലും നടന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമീഷൻ സഹകരിക്കാതെ സി.ഐ.ഡി അന്വേഷണം മുന്നോട്ടുപോവില്ലെന്നും ഞങ്ങൾക്ക് ചില കടുത്ത നടപടികൾ സ്വീകരിക്കേണ്ടിവരുമെന്നും ശിവകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.