ഡോ.സുഷമ ശങ്കർ
ബംഗളൂരു: കന്നട-മലയാളം എഴുത്തുകാരിയും വിവർത്തകയുമായ ഡോ. സുഷമ ശങ്കറിന് ബാലസാഹിത്യ മേഖലയിലെ അതുല്യ സേവനത്തിന് അംഗീകാരമായി കർണാടക ചിൽഡ്രൻസ് അക്കാദമിയുടെ ബാലദീപ്തി രജത പുരസ്കാരം.
കന്നട ഭാഷയെയും സാഹിത്യത്തെയും സംസ്കാരത്തെയും ബാലമനസ്സുകളിലേക്ക് പ്രചരിപ്പിക്കുന്നതിന് 13 വർഷമായി ‘തൊദൽനുടി’ എന്ന കുട്ടികളുടെ കന്നട മാസികയുടെ എഡിറ്ററായ ഡോ. സുഷമ നടത്തിവന്ന ദീർഘകാല പരിശ്രമങ്ങളാണ് ഈ പുരസ്കാരത്തിന് അർഹയാക്കിയതെന്ന് അക്കാദമി പ്രസിഡന്റ് ഡോ. രാജൻ ദേശ്പാണ്ഡെ അറിയിച്ചു.
ഞായറാഴ്ച വൈകീട്ട് നാലിന് ധാർവാഡിലെ ആലൂർ വെങ്കടറാവു ഓഡിറ്റോറിയത്തിൽ ചിൽഡ്രൻസ് അക്കാദമിയുടെ രജതമഹോത്സവത്തിൽ അവാർഡ് സമ്മാനിക്കും. 17 വർഷമായി സൗജന്യമായി കന്നട പഠിപ്പിക്കുന്ന ഡോ. സുഷമ മലയാളം മിഷന്റെ അമ്മ മലയാളം പഠനക്ലാസും നടത്തിവരുന്നു.
30 വർഷമായി വൈറ്റ് ഫീൽഡിൽ ശ്രീസരസ്വതി എജുക്കേഷൻ ട്രസ്റ്റ് എന്ന വിദ്യാഭ്യാസ സ്ഥാപനം നടത്തി വരുന്ന സുഷമ ഈ ബഹുമതിക്ക് അർഹയാകുന്ന ആദ്യമലയാളിയാണ്. ദ്രാവിഡ ഭാഷ ട്രാൻസ്ലേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റായ സുഷമ ശങ്കർ കൊല്ലം കണ്ണനല്ലൂർ സ്വദേശിനിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.