ബംഗളൂരു: 2002ലെ ഗുജറാത്ത് വംശഹത്യയിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ പങ്ക് വെളിപ്പെടുത്തുന്ന ബി.ബി.സിയുടെ ഡോക്യുമെന്ററി മൈസൂരുവിൽ വ്യാഴാഴ്ച പ്രദർശിപ്പിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.
മൈസൂരു റെയിൽവേ സ്റ്റേഷന് സമീപം ഝാൻസി റാണി ലക്ഷ്മി ഭായ് റോഡിലെ ജില്ല കോൺഗ്രസ് ഓഫിസിന് സമീപമാണ് ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്ററി പ്രദർശനം സംഘടിപ്പിക്കുകയെന്ന് കെ.പി.സി.സി വക്താവ് എം. ലക്ഷ്മണ പറഞ്ഞു.
ഡോക്യുമെന്ററിക്ക് നിരോധനമേർപ്പെടുത്തിയ നടപടിയെ വിമർശിച്ച അദ്ദേഹം, എന്തു വിലകൊടുത്തും പൊതുജനങ്ങൾക്ക് മുന്നിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.